Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2017 3:48 PM GMT Updated On
date_range 28 April 2017 3:48 PM GMTആനാവൂരിൽ സി.പി.എം -ആർ.എസ്.എസ് സംഘർഷം
text_fieldsbookmark_border
പെരുങ്കടവിള: ആനാവൂരിൽ ആർ.എസ്.എസ്-സി.പി.എം സംഘർഷം. ആർ.എസ്.എസ് താലൂക്ക് വ്യവസ്ഥ പ്രമുഖ് ആനാവൂർ കരിപ്പോട് കാർത്തികയിൽ വിനോദിനെ (37)വെട്ടിപ്പരിക്കേൽപിച്ചു. പ്രദേശത്ത് ഒരാഴ്ചയായി തുടരുന്ന സംഘർഷങ്ങളുടെ തുടർച്ചയാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു. എന്നാൽ മരച്ചീനി വിൽക്കുന്നതുമായുള്ള തർക്കമാണ് സംഘർഷത്തിന് കാരണമായതെന്നും പറയുന്നു. വ്യാഴാഴ്ച പുലർച്ചെ ആറിന് കുടുംബ വീടിന് സമീപം പാലുവാങ്ങാൻ സ്കൂട്ടറിലെത്തിയ വിനോദിനെ മൂന്ന് ബൈക്കുകളിെലത്തിയ സംഘം അടിച്ചുവീഴ്ത്തിയശേഷം വെട്ടുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. അടികൊണ്ട് നിലത്തുവീണ ശേഷം ഒാടി വീട്ടിൽക്കയറിയ വിനോദിനെ വീട്ടിൽനിന്ന് വലിച്ചിറക്കി വെട്ടുകയായിരുന്നു. മർദനം തടയാനെത്തിയ വിനോദിെൻറ സഹോദരൻ വിജികുമാറിനും പരിക്കേറ്റു. തലക്കും കൈക്കും ആഴത്തിൽ പരിക്കേറ്റ വിനോദിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽകോളജിേലക്കും മാറ്റി. സംഘർഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് നെയ്യാറ്റിൻകര ഡിവൈ.എസ്.പി ഹരികുമാറിെൻറ നേതൃത്വത്തിൽ പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സംസ്കൃത കോളജ് വിദ്യാർഥിയും ആനാവൂർ സ്വദേശിയുമായ അഖിലേഷിനെ ആർ.എസ്.എസിെൻറ നേതൃത്വത്തിൽ മർദിച്ചെന്ന ആരോപണം സി.പി.എം ഉയർത്തിയിട്ടുണ്ട്. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പ്രദീപിനെ ബി.ജെ.പി ജില്ല പ്രസിഡൻറ് അഡ്വ. സുരേഷ്കുമാറിെൻറ നേതൃത്വത്തിൽ സന്ദർശിച്ചു. വിനോദിനെ മർദിച്ചതിൽ പ്രതിഷേധിച്ച് കുന്നത്തുകാലിലും വെള്ളറടയിലും ബി.ജെ.പി പ്രതിഷേധ പ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story