Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right...

പുസ്തകദിനാഘോഷത്തിന് നാദമാധുരിയേകി യുവസംഗീതജ്ഞനും കുരുന്നു ഗായകരും

text_fields
bookmark_border
നെയ്യാറ്റിന്‍കര: ജീവിതാനുഭവങ്ങളാണ് ഏറ്റവും വലിയ പുസ്തകമെന്ന് ഓര്‍മിപ്പിച്ച് യുവസംഗീതജ്ഞന്‍ ഉദയ് മാധവ്. ലോകപുസ്തകദിനാഘോഷങ്ങളുടെ ഭാഗമായി അക്ഷരത്തുമ്പികള്‍ കുട്ടികളുടെ കൂട്ടായ്മ വടക്കേവിളയില്‍ സംഘടിപ്പിച്ച അതിഥിസല്ലാപം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.ജി. ശ്രീകുമാര്‍ ഉള്‍പ്പെടെ പുതുതലമുറയിലെ പല ഗായകരോടൊപ്പം പ്രവര്‍ത്തിക്കാനായതിെൻറ അനുഭവങ്ങളും അദ്ദേഹം പങ്കുെവച്ചു. മാതാപിതാക്കളുടെ വാക്കുകള്‍ നേര്‍വഴിയിലേക്കുള്ള ചൂണ്ടുപലകയാണെന്നും അധ്യാപകരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ നന്മയിലേക്കുള്ള നിലാവെളിച്ചമാണെന്നും ഉദയ് മാധവ് കൂട്ടിച്ചേര്‍ത്തു. കുട്ടികളുമായി സംവദിച്ച അദ്ദേഹം അവര്‍ക്കായി ചില ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു. മകളും ഗായികയുമായ ശ്വേത ഉദയ്, കുരുന്നു ഗായികമാരായ പവിത്ര, പ്രീതു എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. യോഗത്തില്‍ ദേവി കമ്യൂണിക്കേഷന്‍സ് കലാ- സാംസ്കാരിക പഠന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ പ്രശാന്ത് കേരളീയം അധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം കുമാരി ദേവിശ്രീ, അഡ്മിനിസ്ട്രേറ്റര്‍ ബീന പ്രശാന്ത്, ആന്‍സി, അക്ഷരത്തുമ്പികള്‍ കുട്ടികളുടെ ഫിലിം ക്ലബ് പ്രസിഡൻറ് സ്വാതി എസ്. കുമാര്‍, ക്യാമ്പ് കോഒാഡിനേറ്റര്‍ ഗിരീഷ് പരുത്തിമഠം എന്നിവര്‍ പങ്കെടുത്തു. പുസ്തകദിനാഘോഷങ്ങളുടെ ഭാഗമായി ഗാനരചയിതാവ് എം.കെ. ശ്രീകുമാര്‍, കുട്ടികളുടെ നാടകവേദി പ്രവര്‍ത്തകന്‍ പീറ്റര്‍ പാറയ്ക്കല്‍, കവിയും കാര്‍ട്ടൂണിസ്റ്റുമായ ഹരി ചാരുത എന്നിവര്‍ വിവിധ ദിവസങ്ങളില്‍ കുട്ടികളുമായി സംവദിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story