Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബ്ലേ​ഡ്മാ​ഫി​യ...

ബ്ലേ​ഡ്മാ​ഫി​യ വിളയാട്ടം

text_fields
bookmark_border
നെയ്യാറ്റിൻകര: ബ്ലേഡ്മാഫിയസംഘം വീട്ടിൽ കയറി ദമ്പതികളെ മർദിച്ചു. തിങ്കളാഴ്ച രാത്രി 7.30 നാണ് സംഭവം. പലിശപ്പണം നൽകാത്തതിനെ തുടർന്നാണ് ദമ്പതികളെ മർദിച്ചവശരാക്കിയത്. നെയ്യാറ്റിൻകര കവളാകുളത്ത് വാടകക്ക് താമസിക്കുന്ന അനിൽകുമാർ (42), ഭാര്യ ശ്രീജ(38), മകൾ അനുശ്രീ (ഒമ്പത്)എന്നിവരെ മർദിച്ചതായാണ് നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകിയത്. ആറുവർഷം മുമ്പാണ് അനിൽകുമാർ മണലിവിള സ്വദേശി വിമൽകുമാറിൽ നിന്ന് പിതാവിെൻറ ചികിത്സക്ക് വേണ്ടി ഒരു ലക്ഷം രൂപ പലിശക്ക് വാങ്ങിയത്. പലിശയുൾപ്പടെ 75,000 രൂപ ഇതിനോടകം കൊടുത്തുതീർത്തു. ബാക്കിതുക പലിശ സഹിതം ഉടൻ നൽകണമെന്ന് കഴിഞ്ഞയാഴ്ച വീട്ടിലെത്തി ഭീഷണിപ്പെടുത്തി. തുടർന്ന് വീണ്ടും തിങ്കളാഴ്ച രാത്രി വീട്ടിലെത്തി അനിലിെൻറ ഭാര്യയോട് മോശമായി സംസാരിക്കുകയും അനിലിനെയും മകളെയും മർദിക്കുകയും െചയ്തെന്നാണ് പരാതി. മകളെ മെബൈൽ െകാണ്ട് നെഞ്ചിൽ ഇടിെച്ചന്നും പരാതിയിലുണ്ട്. വീട്ടുപകരണങ്ങളും നശിപ്പിച്ചു. മർദനമേറ്റവർ നെയ്യാറ്റിൻകര ജില്ല ജനറൽ ആശുത്രിയിൽ ചികിത്സ തേടി. പ്രതികൾക്കായി നെയ്യാറ്റിൻകര പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികൾ ഉടൻ വലയിലാകുമെന്ന് പൊലീസ് പറഞ്ഞു. നേരത്തേ ഒാപറേഷൻ കുബേരയിൽ അറസ്റ്റിലായതാണ് വിമൽകുമാർ. എന്നാൽ, ഉന്നതെപാലീസ് ഉേദ്യാഗസ്ഥരുമായുള്ള ബന്ധം മൂലം രക്ഷപ്പെെട്ടന്നാണ് ആരോപണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story