Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎല്ലാം ശരിയാകുമെന്ന്...

എല്ലാം ശരിയാകുമെന്ന് കടകംപള്ളി

text_fields
bookmark_border
തിരുവനന്തപുരം: പ്രവര്‍ത്തകരുടെയും സമൂഹത്തിന്‍െറയും പിന്തുണയോടെ ഉത്തരവാദിത്തങ്ങള്‍ കൃത്യതയോടെ നിറവേറ്റുമെന്ന് തലസ്ഥാന ജില്ലയില്‍നിന്നുള്ള നിയുക്ത മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തന്‍െറ മൂന്നുപതിറ്റാണ്ടായുള്ള പൊതുപ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി മന്ത്രിപദവിയെ കാണുന്നു. കഴിഞ്ഞ ഇടതുസര്‍ക്കാറിന്‍െറ കാലത്ത് തുടങ്ങിവെച്ച പല പ്രവര്‍ത്തനങ്ങളും മുടങ്ങിക്കിടക്കുകയാണ്. അവ പൂര്‍ത്തിയാക്കാന്‍ സത്വരനടപടി കൈക്കൊള്ളുമെന്നും കടകംപള്ളി ‘മാധ്യമ’ത്തോട് പറഞ്ഞു. ജില്ലയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ചും അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. വി.എസ് സര്‍ക്കാര്‍ ശിലാസ്ഥാപനം നടത്തിയ ഇന്‍ഫോസിറ്റിയുടെ പൂര്‍ത്തീകരണമാണ് അതില്‍ പ്രധാനം. ഐ.ടി രംഗത്ത് പതിനായിരങ്ങള്‍ക്ക് തൊഴില്‍ അവസരം സൃഷ്ടിക്കുന്ന ഇന്‍ഫോസിറ്റി സമയബന്ധിതമായി പൂര്‍ത്തിയാക്കും. റോഡുകളുടെ വീതി കൂട്ടലുള്‍പ്പെടെ പലപദ്ധതികളും പാതിവഴിയിലാണ്. ഈ പദ്ധതികള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനോടൊപ്പം പുതിയ റോഡുകളുടെ പണിയും ആരംഭിക്കും. മാലിന്യസംസ്കരണത്തിന് ശാശ്വതമായ ഒരു പരിഹാരം ഇപ്പോഴും കണ്ടത്തൊനായിട്ടില്ല. മാലിന്യസംസ്കരണമെന്ന കീറാമുട്ടി മറികടക്കും. ഒപ്പം കഴക്കൂട്ടം മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ ഓടകളുടെ നിര്‍മാണം ശാസ്ത്രീയമായി പൂര്‍ത്തിയാക്കുമെന്നും കടകംപള്ളി പറഞ്ഞു. തിങ്കളാഴ്ച മന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിച്ചുകൊണ്ടുള്ള പാര്‍ട്ടിയുടെ ഒൗദ്യോഗിക അറിയിപ്പ് വന്നെങ്കിലും അതില്‍ ആഹ്ളാദിക്കാനും ആഘോഷത്തില്‍ പങ്കുചേരാനും കടകംപള്ളിക്ക് സമയമുണ്ടായിരുന്നില്ല. പാര്‍ട്ടിയോഗത്തിനു ശേഷം, മുതിര്‍ന്ന നേതാവ് കെ. അനിരുദ്ധന്‍െറ സംസ്കാരചടങ്ങിന്‍െറ നടപടികളിലേക്ക് കടന്നു. തുടര്‍ന്ന്, മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന പരിപാടികളും അദ്ദേഹത്തിനുണ്ടായിരുന്നു. തിരക്കുകള്‍ക്കിടയിലും അനുമോദനസന്ദേശങ്ങളുമായി ഫോണ്‍വിളികള്‍ എത്തിക്കൊണ്ടേയിരുന്നു. എല്ലാവരോടും കടകംപള്ളിക്ക് പറയാനുള്ളത് ഇത്രമാത്രം -എല്‍.ഡി.എഫ് വന്നു, ഇനിയെല്ലാം ശരിയാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story