Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജപ്തി: ദലിത്...

ജപ്തി: ദലിത് കുടുംബത്തിെൻറ വരാന്ത വാസത്തിന് വിരാമം; ബാങ്കിൽ അടക്കേണ്ട തുകയിൽ രണ്ടരലക്ഷം രൂപ സർക്കാർ അനുവദിക്കുകയായിരുന്നു

text_fields
bookmark_border
ഒല്ലൂർ: ബാങ്കിെൻറ ജപ്തിയെ തുടർന്ന് ഒമ്പത് ദിവസമായി വരാന്തയിൽ കഴിഞ്ഞ കുടുംബത്തിെൻറ ദുരിതത്തിന് ഉത്രാടനാളിൽ വിരാമമായി. ബാങ്കിൽ അടക്കേണ്ട തുകയിൽ രണ്ടര ലക്ഷം രൂപ സർക്കാർ അനുവദിച്ചതോടെയാണ് ദലിത് കുടുംബത്തിന് മുന്നിൽ സ്വന്തം വീടിെൻറ വാതിൽ വീണ്ടും തുറന്നത്. മന്ത്രി എ.സി. മൊയ്തീനാണ് വീടിെൻറ താക്കോൽ കൈമാറിയത്. അവിണിശ്ശേരി അംബേദ്കർ കോളനിയിലെ താമസക്കാരും അവിണിശ്ശേരി കണ്ണന്തറ പരേതനായ മാധവെൻറ മക്കളുമായ മീര, മഞ്ജുള എന്നിവരുടെ കുടുംബമാണ് ഒമ്പത് ദിവസമായി ബാങ്ക് ജപ്തി ചെയ്ത വീടിെൻറ വരാന്തയിലും താൽക്കാലിക ഷെഡിലുമായി കഴിഞ്ഞിരുന്നത്. സംഭവമറിഞ്ഞ് ഗീത ഗോപി എം.എൽ.എ, തഹസിൽദാർ, വില്ലേജ് ഒാഫിസർ എന്നിവർ സന്ദർശിച്ചിരുന്നു. തുടർന്ന് തഹസിൽദാർ കലക്ടർക്ക് റിപ്പോർട്ട് നൽകി. കഴിഞ്ഞ ദിവസമാണ് സർക്കാർ രണ്ടര ലക്ഷം രൂപ അനുവദിച്ചത്. ഇൗ സംഖ്യക്കുള്ള ചെക്ക് ബാങ്കിൽ ഏൽപിച്ച് താക്കോൽ ഏറ്റുവാങ്ങുകയായിരുന്നു. ബാക്കി കുടിശ്ശിക കുടുംബാംഗങ്ങൾ ചേർന്ന് തിരിച്ചടക്കുമെന്ന ധാരണയിലാണ് താക്കോൽ കൈമാറിയത്. ഗീത ഗോപി എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ, ബ്ലോക്ക് വൈസ് പ്രസിഡൻറ് പി.ടി. സണ്ണി, ബ്ലോക്ക് മെംബർ കെ.എ. പ്രദീപ്, പഞ്ചായത്തംഗം റോസിലി ജോയി എന്നിവരും മന്ത്രിയോടൊപ്പം എത്തിയിരുന്നു. കഴിഞ്ഞ മാസം 25നാണ് ചേർപ്പ് യൂനിയൻ ബാങ്കിലെ ലോൺ കുടിശ്ശിക വരുത്തിയതിനെ തുടർന്ന് കോടതി ഉത്തരവ് പ്രകാരം വീട് പൂട്ടി സീൽ ചെയ്തത്. പഞ്ചായത്ത് അനുവദിച്ച നാല് സെൻറിൽ നിർമിച്ച വീടിെൻറ പണി പൂർത്തീകരിക്കാനാണ് നാലുലക്ഷം രൂപ ലോൺ എടുത്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story