Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2017 1:27 PM GMT Updated On
date_range 16 May 2017 1:27 PM GMTകെട്ടിട നിർമാണ മറവിൽ മണൽ കടത്ത്: നാട്ടിക വില്ലേജോഫിസിന് മുന്നിൽ ജനപ്രതിനിധികളുടെ സമരം
text_fieldsbookmark_border
തൃപ്രയാർ: കെട്ടിട നിർമാണാനുമതിയുടെ മറവിൽ നാട്ടിക സെൻററിൽ നടത്തിവരുന്ന മണൽ കടത്തിനെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറിെൻറ നേതൃത്വത്തിൽ പഞ്ചായത്തംഗങ്ങൾ നാട്ടിക വില്ലേജോഫിസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. പ്രസിഡൻറ് പി. വിനു, അംഗങ്ങളായ പി.എം. സിദ്ദീഖ്, കെ.വി. സുകുമാരൻ, ബിന്ദു പ്രദീപ്, ലളിത മോഹൻദാസ്, ഇന്ദിര ജനാർദനൻ എന്നിവരാണ് തൃപ്രയാർ മിനി സിവിൽ സ്റ്റേഷനിലെ വില്ലേജ് ഒാഫിസിന് മുന്നിൽ സമരം നടത്തിയത്. തിങ്കളാഴ്ച രാവിലെ മുതൽ ഉച്ചവരെ നീണ്ട സമരം എ.ഡി.എം കെ. അജീഷ് എത്തി ചർച്ച നടത്തിയ ശേഷമാണ് അവസാനിപ്പിച്ചത്. മണ്ണെടുപ്പ് മൂലം തകർന്ന നാട്ടിക ബീച്ച് റോഡ് അടിയന്തരമായി പൂർവ സ്ഥിതിയിലാക്കുക, മണ്ണെടുപ്പ് കരാറുകാരനെയും സ്ഥലം ഉടമയെയും അറസ്റ്റ് ചെയ്യുക, മണ്ണെടുക്കാൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് നൽകിയ അനുമതിയും പാസും റദ്ദ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. എ.ഡി.എം കെ. അജീഷ് സ്ഥലത്തെത്തി മണ്ണെടുപ്പിെൻറ അപകട സാധ്യത വിലയിരുത്തി. ദുരിത നിവാരണ ഫണ്ട്, താലൂക്ക് സ്പെഷൽഫണ്ട് എന്നിവ ഉപയോഗിച്ച് അടിയന്തരമായി റോഡ് പുനഃസ്ഥാപിക്കാൻ കഴിയുമോ എന്ന് വിലയിരുത്തും. സ്ഥലം ഉടമക്കും മണൽകടത്തുന്ന കരാറുകാരനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ഥലം ഉടമ വീടുപൂട്ടി ഒളിവിൽ പോയിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കെട്ടിട നിർമാണത്തിന് ഗ്രാമപഞ്ചായത്ത് നൽകിയ അനുമതിക്ക് തിങ്കളാഴ്ച സ്റ്റോപ് മെമ്മോ നൽകി. മണൽ കടത്തിൽ വിഷയം പ്രത്യേക അജണ്ടയാക്കി ചൊവ്വാഴ്ച രാവിലെ 11ന് അടിയന്തര ഗ്രാമപഞ്ചായത്ത് ഭരണസമിതിയോഗം വിളിച്ചുകൂട്ടുമെന്ന് പ്രസിഡൻറ് പി. വിനു പറഞ്ഞു. കെട്ടിട നിർമാണ പെർമിറ്റ് റദ്ദാക്കുന്നത് സംബന്ധിച്ചാണ് അജണ്ട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story