Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാഴ്ജല ശുദ്ധീകരണ...

പാഴ്ജല ശുദ്ധീകരണ സംവിധാനമില്ലാത്ത വ്യവസായശാലകൾ 22 മുതൽ നിലക്കും

text_fields
bookmark_border
തൃശൂർ: പാഴ്ജല ശുദ്ധീകരണ സംവിധാനം കർശനമാക്കിയ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാതെ വ്യവസായശാലകൾ. ഉത്തരവ് നടപ്പാക്കേണ്ട അവസാന തീയതി അടുത്തിട്ടും ഇക്കാര്യം ഉറപ്പുവരുത്തേണ്ട മലിനീകരണ നിയന്ത്രണ ബോർഡിന് അലംഭാവം. വ്യവസായശാലകൾക്ക് പാഴ്ജല ശുദ്ധീകരണ സംവിധാനം(ഇ.ടി.പി) കർശനമാക്കി ഫെബ്രുവരി 22നാണ് സുപ്രീംകോടതി ഉത്തരവിറക്കിയത്. ഇതുപ്രകാരം വ്യവസായ ശാലകളിൽനിന്ന് പുറന്തള്ളുന്ന വെള്ളം കുടിവെള്ളത്തിന് ഉപയോഗ്യമായ രീതിയിൽ ശുദ്ധീകരിച്ചതായിരിക്കണം. വിധിപ്രകാരം മേയ് 22ന് മുമ്പ് എല്ലാ വ്യവസായ ശാലകളിലും പ്ലാൻറ് പൂർണസജ്ജമായിട്ടുണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ഉറപ്പുവരുത്തണം. വാണിജ്യ, ഗാർഹിക സ്ഥാപനങ്ങളും അവരുടെ പ്രാഥമിക പാഴ്ജല ശുദ്ധീകരണ പ്ലാൻറുകൾ പൂർണമായും പ്രവർത്തന സജ്ജമാക്കണമെന്ന് ഉത്തരവിൽ പറയുന്നു. വീഴ്ച്ചവരുത്തുന്നവർക്കെതിരെ വൈദ്യുതി, ജല വിതരണ കണക്ഷനുകൾ വിച്ഛേദിക്കുന്നതുൾപ്പെടെ നടപടികൾ സ്വീകരിക്കാമെന്ന് സുപ്രീംകോടതി ഉത്തരവിൽ പറയുന്നു. ഇതുസംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോർഡ് പത്രംപരസ്യം നൽകിയതല്ലാതെ ഇവ പരിശോധിച്ച് ഉറപ്പുവരുത്താനുള്ള നടപടി വേഗത്തിലാക്കിയില്ല. വിവാദമായ കാതിക്കുടം നിറ്റ ജലാറ്റിൻ കമ്പനിയുൾപ്പെടെ കേരളത്തിലെ വിവിധ വ്യവസായ ശാലകളിൽപോലും ഇത്തരം പാഴ്ജല ശുദ്ധീകരണ കേന്ദ്രങ്ങൾ സജ്ജമാണോയെന്ന് ഉറപ്പാക്കാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല. കാതിക്കുടം നിറ്റ ജലാറ്റിൻ കമ്പനിയിൽനിന്ന് ഉണ്ടാകുന്ന രാസപദാർഥങ്ങൾ കലർന്ന മലിനജലം പൈപ്പ് വഴി നൂറുകണക്കിനുപേർ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ചാലക്കുടി പുഴയിലേക്കാണ് തള്ളുന്നത്. നിറ്റ ജലാറ്റിനെതിരെ നിലവിൽ ഹരിത ൈട്രബ്യൂണൽ വിധിയുൾപ്പെടെ ഉണ്ടായിട്ടുണ്ട്. ശുദ്ധീകരിച്ച് പുറത്തുവിടുന്ന ജലം ഉപയോഗയോഗ്യമായ രീതിയിൽ ശുദ്ധീകരിച്ചതാണോ എന്ന് പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകേണ്ടത് മലിനീകരണ നിയന്ത്രണ ബോർഡ് ആണ്. ഇതുസംബന്ധിച്ച് ഗവ. സെക്രട്ടറി, ബോർഡ് ചെയർമാൻ, അംഗങ്ങൾ എന്നിവർക്ക് ഉത്തരവ് വന്നിട്ടുണ്ട്. എന്നാൽ, ഈ സംവിധാനം സ്ഥാപിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച് പരിശോധനകൾ നടത്തിവരുകയാണെന്ന ഒഴുക്കൻ മറുപടിയാണ് മലിനീകരണ നിയന്ത്രണ ബോർഡിന്. വ്യവസായ ശാലകളിൽനിന്ന് പുറന്തള്ളുന്ന ജലത്തിെൻറ പൈപ്പുകൾ ഭൂമിക്ക് മുകളിലൂടെ ആകണമെന്നും ഇതിൽ എത്രജലം പുറന്തള്ളുന്നുവെന്ന് അറിയാൻ മീറ്ററുകൾ ഘടിപ്പിക്കണമെന്നും ഉത്തരവുണ്ട്. വെള്ളം പോകുന്ന പൈപ് പരിശോധിക്കാൻ പൊതുജനങ്ങൾക്കും സൗകര്യമുണ്ടാകണമെന്നാണ് കോടതി നിർദേശം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story