Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഒരു കോടിയുടെ...

ഒരു കോടിയുടെ എം.എൽ.എ ഫണ്ടിൽനിന്ന് വീണ ജോർജ് ഒരുരൂപയും ചെലവഴിച്ചില്ല

text_fields
bookmark_border
പത്തനംതിട്ട: വീണ ജോർജ് എം.എൽ.എക്ക് പ്രഥമ എം.എൽ.എ ഫണ്ടായി ലഭിച്ച ഒരു കോടിയിൽനിന്ന് ആറന്മുള മണ്ഡലത്തിനുവേണ്ടി ഒരു രൂപപോലും െചലവഴിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ. 2016 ജൂൺ രണ്ടിന് എം.എൽ.എയായി സ്ഥാനമേറ്റശേഷം വീണ ജോർജിന് ലഭിച്ച ഒരു കോടിരൂപ ഇന്നും അവരുടെ ഫണ്ടിൽ നീക്കിയിരിപ്പായി അവശേഷിക്കുകയാണെന്ന് രേഖ വ്യക്തമാകുന്നു. ജില്ലയിലെ എം.എൽ.എമാരുടെ എം.എൽ.എ ഫണ്ട് വിനിയോഗത്തെ സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകൻ റഷീദ് ആനപ്പാറ നൽകിയ അപേക്ക് പത്തനംതിട്ട അസി. െഡവലപ്മെൻറ് കമീഷണർ ഓഫിസിലെ വിവരാവകാശ ഉദ്യോഗസ്ഥനിൽനിന്ന് ലഭിച്ച മറുപടിയിലൂടെയാണ് ഇത് വെളിവാകുന്നത്.2016-17 സാമ്പത്തികവർഷം എം.എൽ.എഫണ്ടായി ലഭിച്ച ഒരു കോടിയിൽ 7,05,373 രൂപ റാന്നി എം.എൽ.എ രാജു എബ്രഹാം ചെലവഴിച്ചു. എം.എൽ.എ ഫണ്ടിൽനിന്ന് മന്ത്രിയും തിരുവല്ല എം.എൽ.എയുമായ മാത്യു ടി. തോമസ്, കോന്നി എം.എൽ.എ അടൂർ പ്രകാശ്, അടൂർ എം.എൽ.എ ചിറ്റയം ഗോപകുമാർ എന്നിവരും ഒരു രൂപപോലും വിനിയോഗിച്ചില്ല. എങ്കിലും കഴിഞ്ഞ നിയമസഭയിൽ അംഗങ്ങളായിരുന്ന കാലയളവിൽ എം.എൽ.എ ഫണ്ടിൽ ഉണ്ടായിരുന്നതും പ്രപ്പോസൽ നൽകിയതുമായ തുക 2016-17 സാമ്പത്തികവർഷം അടൂർ പ്രകാശ് 1,67,83,889 രൂപയും ചിറ്റയം ഗോപകുമാർ 89,73,552 രൂപയും മാത്യു ടി. തോമസ് 1,38,05,765 രൂപയും രാജു എബ്രഹാം 80,84,241 രൂപയും ചെലവഴിച്ചിട്ടുണ്ട്. ആറന്മുള എം.എൽ.എ. വീണ ജോർജും മുൻ എം.എൽ.എ ഫണ്ടായ തുകയിൽനിന്ന് 83,92,917 രൂപ ചെലവഴിച്ചതായി രേഖയുണ്ടെങ്കിലും അത് മുൻ എം.എൽ.എ അഡ്വ. കെ. ശിവദാസൻ നായർക്ക് അനുവദിച്ചിരുന്നതും അദ്ദേഹം എം.എൽ.എ ആയിരുന്ന കാലയളവിൽ ചെലവഴിക്കുന്നതിന് പ്രപ്പോസൽ നൽകിയതുമായ ഫണ്ടാണ്. മുൻ എം.എൽ.എ ഫണ്ട് ഉൾപ്പടെ നീക്കിയിരിപ്പായി അടൂർ പ്രകാശിന് 1,44,61,351 രൂപയും ചിറ്റയം ഗോപകുമാറിന് 1,71,77,558 രൂപയും മാത്യു ടി. തോമസിന് 1,74,68,475 രൂപയും രാജു എബ്രഹാമിന് 1,38,93,748 രൂപയും അവശേഷിക്കുന്നുണ്ട്. 2016-17 വർഷം ഇവർക്ക് അനുവദിച്ച ഒരു കോടി ഉൾെപ്പടെയാണിത്. മുൻ എം.എൽ.എ ഫണ്ട് ഉൾപ്പടെ വീണ ജോർജിെൻറ എം.എൽ.എ ഫണ്ടിലും 1,76,01,414 രൂപ അവശേഷിക്കുന്നുണ്ടെങ്കിലും അതിൽ 76,01,414 രൂപ മുൻ എം.എൽ.എയുടെ ഫണ്ടാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story