Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതോട്ടം ഭൂമിയുടെ...

തോട്ടം ഭൂമിയുടെ പോക്കുവരവ് നടപടി നിർത്തിവെച്ചു; പ്രതിഷേധവുമായി ജനം

text_fields
bookmark_border
ചിറ്റാർ: ചിറ്റാറിൽ എ.വി.ടി കമ്പനി വർഷങ്ങൾക്ക് മുമ്പ് വിൽപന നടത്തിയ തോട്ടം ഭൂമിയുടെ പോക്കുവരവ് നടപടി റവന്യൂ വകുപ്പ് നിർത്തിവെച്ചു. പ്രതിഷേധവുമായി താമസക്കാരും ജനപ്രതിനിധികളും രംഗത്ത്. ചിറ്റാറിലെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന റവന്യൂ വകുപ്പിെൻറ നടപടി ജനങ്ങൾക്ക് നേരെയുള്ള വെല്ലുവിളിയാണെന്നും നടപടി പുനഃപരിശോധിക്കണമെന്നും മുൻ റവന്യൂ മന്ത്രി കൂടിയായ അടൂർ പ്രകാശ് എം.എൽ.എ ആവശ്യപ്പെട്ടു. ചിറ്റാറിലെ തോട്ടം ഭൂമിയുടെ പോക്കുവരവ് മരവിപ്പിച്ചതുൾെപ്പടെ, മലയോര മേഖലയിലെ ജനങ്ങൾക്ക് പട്ടയം നൽകുന്നതും നിർത്തെവച്ചിട്ടുള്ളത് രാഷ്ട്രീയ േപ്രരിതമാണ്. മുൻ സർക്കാറിെൻറ കാലത്ത് മലയോര മേഖലയിലെ അർഹതപ്പെട്ട 1800-ഓളം കുടുംബങ്ങൾക്ക് പട്ടയംനൽകുന്നതിനുള്ള നടപടികളെല്ലാം യു.ഡി.എഫ് സർക്കാർ പൂർത്തിയാക്കിയിരുന്നു, എന്നാലിപ്പോൾ ഈ സർക്കാർ പട്ടയംനൽകാൻ തയാറാകുന്നില്ല. ചിറ്റാറിലെ പ്രശ്നം സർക്കാറിെൻറ ശ്രദ്ധയിൽപ്പെടുത്തുമെന്നും അടൂർ പ്രകാശ് പറഞ്ഞു. ചിറ്റാറിൽ എ.വി.ടി കമ്പനിയുടെ കൈവശമുണ്ടായിരുന്ന 1016 ഏക്കർ വരുന്ന റബർ തോട്ടം 1996-മുതൽ കമ്പനി സ്വകാര്യ വ്യക്തികൾക്ക് വിൽപന നടത്തിയിരുന്നു. 2005-ഓടുകൂടി തോട്ടം ഭൂമിയുടെ വിൽപന പൂർണമായിരുന്നു. എ.വി.ടി കമ്പനിയിൽനിന്ന് വലിയ അളവിൽ ഭൂമിവാങ്ങിയ സ്വകാര്യ വ്യക്തികൾ പിന്നീടത് ചെറിയ അളവിൽ മുറിച്ചുവിൽക്കുകയാണുണ്ടായത്. ഇത്തരത്തിൽ ഭൂമി വാങ്ങിയ അഞ്ഞൂറോളം ആളുകളാണ് ചിറ്റാറിലുള്ളത്. ഇതിന് പുറമെ എ.വി.ടി തോട്ടത്തിൽ പണിയെടുത്തിരുന്ന 200-ഓളം തൊഴിലാളികൾക്ക് എട്ട് സെൻറ് ഭൂമി വീതംനൽകിയാണ് എ.വി.ടി കമ്പനി തൊഴിലാളികളെ പിരിച്ചുവിടുന്ന നടപടി പൂർത്തിയാക്കിയിരുന്നത്. ഇവരെല്ലാം ഭൂമിയുടെ പോക്കുവരവ് നടപടി പൂർത്തിയാക്കി വർഷങ്ങളായി കരംമൊടുക്കിവരികയുമാണ്. അതിനിടെയാണ് പോക്കുവരവ് നടപടി നിർത്തിെവച്ചുകൊണ്ട് റവന്യൂ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. ഒരുമാസം മുമ്പ് പ്രത്യേക ഉത്തരവിലൂടെയാണ് റവന്യൂ വകുപ്പ് പഴയ തോട്ടം ഭൂമിയുടെ പോക്കുവരവ് തടഞ്ഞത്. തോട്ടം സർക്കാർ പാട്ടഭൂമിയായിരുന്നെന്നും പാട്ടക്കാലാവധി കഴിഞ്ഞ മുറയ്ക്ക് ഭൂമി സർക്കാറിന് ഉടമപ്പെട്ടതാണെന്നുമാണ് റവന്യൂ ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, പിന്നീടെങ്ങനെ ഭൂമി വിൽപന നടത്തി പേരിൽ കൂട്ടിനൽകിയെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. എ.വി.ടി തോട്ടം ഭൂമിയിൽ പലഭാഗത്തായി മിച്ച ഭൂമി ഉണ്ടായിരുന്നു. ഇതിൽ കുറെയേറെ സർക്കാർ നേരേത്തതന്നെ തിരിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. വർഷങ്ങളായി താമസിച്ചുവരുന്ന ഭൂമിയിൽ ഉടമയ്ക്ക് അവകാശമൊന്നുമില്ലെന്നു വരുന്ന സ്ഥിതിയാണ് പോക്കുവരവ് നിർത്തിെവച്ചതിലൂടെ ഉടലെടുത്തിട്ടുള്ളത്. ചിറ്റാറിൽ അഞ്ച്-സെൻറ് മുതൽ കൂടിയ അളവിൽ വരെ തോട്ടം ഭൂമിവാങ്ങി വീടുെവച്ച് താമസിച്ചുവരുന്ന നൂറുകണക്കിന് കുടുംബങ്ങളാണുള്ളത്. വർഷങ്ങളായി ഈ ഭൂമി കൈമാറ്റം ചെയ്തുവരുന്നതിന് ഒരു തടസ്സങ്ങളുമില്ലായിരുന്നു. എന്നാൽ, ഒരുമാസം മുമ്പാണ് റവന്യൂ വകുപ്പ് തോട്ടംഭൂമി ഉൾപ്പെടുന്ന സർേവ നമ്പർ 946-‍െൻറ പോക്കു വരവ് നടപടി നിർത്തിെവച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story