Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഇത്തവണ മലകയറ്റം...

ഇത്തവണ മലകയറ്റം കഠിനമാകും

text_fields
bookmark_border
പന്തളം: ശബരിമല തീര്‍ഥാടനകാലം ആരംഭിക്കാന്‍ ഇനി 51നാള്‍ മാത്രം ബാക്കി. പന്തളത്ത് ദേവസ്വം ബോര്‍ഡിന് ആലോചനാ യോഗം പോലും ചേരാന്‍ കഴിഞ്ഞിട്ടില്ല. ഇക്കുറി തീര്‍ഥാടനകാലം ഭക്തര്‍ക്ക് പ്രയാസമേറാനാണ് സാധ്യത. പന്തളം നഗരകേന്ദ്രത്തിലെ കുറുന്തോട്ടയം പാലം കൂടി പൊളിച്ചതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നത്തെുന്ന അയ്യപ്പഭക്തരടക്കം വലയുകയും ചെയ്യും. പന്തളത്തെ ഒരുക്കം സംബന്ധിച്ച് മന്ത്രിതലത്തില്‍ ആലോചനായോഗങ്ങള്‍ രണ്ടുമാസം മുമ്പ് തന്നെ ചേരുക പതിവാണ്. കഴിഞ്ഞ തീര്‍ഥാടനകാലത്ത് സെപ്റ്റംബര്‍ 25ന് ദേവസ്വം മന്ത്രി പങ്കെടുത്ത് ആദ്യയോഗം ചേര്‍ന്നിരുന്നു. ഇത്തവണ തീര്‍ഥാടനകാലം ആരംഭിക്കാന്‍ ഒന്നരമാസം മാത്രം ബാക്കിയായിട്ടും ആലോചനായോഗം ചേരുന്നത് സംബന്ധിച്ച വ്യക്തത പോലുമായിട്ടില്ല. വിവിധ വകുപ്പുകളുടെ ഏകോപനം സംബന്ധിച്ച് സര്‍ക്കാര്‍തലത്തിലാണ് ഒരുക്കം ആരംഭിക്കേണ്ടത്. ദേവസ്വം ബോര്‍ഡും തീര്‍ഥാടനകാലത്ത് പന്തളത്ത് ആരംഭിക്കേണ്ട മുന്നൊരുക്കങ്ങളെ സംബന്ധിച്ച് ചര്‍ച്ചപോലും ആരംഭിച്ചിട്ടില്ല. ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ് ചുമതലയേറ്റയുടന്‍ പന്തളത്ത് എത്തി ഭക്തര്‍ക്ക് ആവശ്യമായ എല്ലാ ഒരുക്കവും ഈ ബോര്‍ഡിന്‍െറ കാലത്തുതന്നെ ചെയ്യുമെന്ന് പ്രഖ്യാപനം നടത്തിയതല്ലാതെ എങ്ങുമത്തെിയില്ല. ശബരിമലയുടെ മൂലസ്ഥാനമായ പന്തളത്തിന് പ്രഥമ പരിഗണന ലഭിക്കാന്‍ തീരുമാനമെടുക്കണമെന്ന ബോര്‍ഡ് പ്രസിഡന്‍റിന്‍െറ പ്രഖ്യാപനവും പാഴ്വാക്കായി. പന്തളത്തത്തെുന്ന തീര്‍ഥാടകര്‍ക്ക് വിരിവെക്കാന്‍ സൗകര്യമൊരുക്കാന്‍ അഞ്ചുകോടി മുതല്‍മുടക്കി പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിര്‍മാണമാരംഭിക്കുമെന്ന് പ്രഖ്യാപിച്ച തീര്‍ഥാടന വിശ്രമകേന്ദ്രവും പ്രഖ്യാപനത്തിലൊതുങ്ങി. തീര്‍ഥാടനകാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ തീര്‍ഥാടകര്‍ കടന്നുവരേണ്ട ഗ്രാമീണ റോഡുകള്‍ പൂര്‍ണമായും തകര്‍ന്നനിലയിലാണ്. റോഡുകളുടെ നിര്‍മാണത്തിന് പൊതുമരാമത്ത് വകുപ്പ് പണം അനുവദിച്ചെങ്കിലും ഭരണാനുമതി ലഭിച്ച് ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി താര്‍ഥാടനകാലത്തിന് മുമ്പ് റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാകുമോ എന്നതും ആശങ്കാജനകമാണ്. അച്ചന്‍കോവിലാറ്റില്‍ വലിയകോയിക്കല്‍ ക്ഷേത്രക്കടവിലെ തടയണയുടെ ഒരുഭാഗം തകര്‍ന്നിട്ട് മാസങ്ങളായെങ്കിലും അതിന്‍െറ പുനര്‍നിര്‍മാണവും എങ്ങുമത്തെിയിട്ടില്ല. സീസണ്‍ സമയത്ത് മഴ ശക്തമായാല്‍ അപകടങ്ങള്‍ക്ക് സാധ്യതയേറെയാണ്. തടയണയുടെ അറ്റകുറ്റപ്പണിയും ശ്രദ്ധിക്കാന്‍ ആരുമില്ല. തീര്‍ഥാടനകാലത്തെ വാഹന പാര്‍ക്കിങ്ങും പന്തളത്ത് ഇത്തവണ വെല്ലുവിളിയായി മാറാനാണ് സാധ്യത. കഴിഞ്ഞതവണ ബോര്‍ഡിന്‍െറ പാര്‍ക്കിങ് സ്ഥലം കൂടാതെ സ്വകാര്യ വ്യക്തികളുടെ പാര്‍ക്കിങ് സ്ഥലം കൂടി ഉപയോഗപ്പെടുത്തിയിരുന്നു. ബോര്‍ഡിന്‍െറ ഉടമസ്ഥതയിലുള്ള പാര്‍ക്കിങ് സ്ഥലം ആധുനികവത്കരിക്കുമെന്ന ബോര്‍ഡിന്‍െറ പ്രഖ്യാപനവും നടപ്പായില്ല. വലിയകോയിക്കല്‍ ക്ഷേത്രത്തിലത്തെുന്ന ഭക്തര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ആവശ്യത്തിന് ശുചിമുറികള്‍ ഇല്ലായെന്നത്. ഇടുങ്ങിയ ശുചിമുറികളാണ് ലക്ഷക്കണക്കിന് ഭക്തര്‍ക്ക് ആശ്രയം. ഇവതന്നെ എണ്ണത്തില്‍ കുറവും. ഇതിനും ഈ തീര്‍ഥാടനകാലത്തിനുമുമ്പ് പരിഹാരമുണ്ടാകുമെന്ന ബോര്‍ഡിന്‍െറ പ്രഖ്യാപനവും പാഴായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story