Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2017 3:37 PM GMT Updated On
date_range 17 May 2017 3:37 PM GMTവാണാൈക്ര: സുരക്ഷയൊരുക്കാൻ കർമസേന, സർക്കാർ ജീവനക്കാർക്കായി ബോധവത്കരണ ക്ലാസ്
text_fieldsbookmark_border
പാലക്കാട്: വാണാക്രൈ സൈബർ ആക്രമണത്തിെൻറ പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാർക്കുള്ള സംശയനിവാരണത്തിനും അടിയന്തര സാഹചര്യം നേരിടാനുമായി ജില്ലതല കർമസേന രൂപവത്കരിച്ചു. ഇൻഫർമേഷൻ കേരള മിഷൻ, ഐ.ടി മിഷൻ, അക്ഷയ എന്നിവയിലെ േപ്രാജക്റ്റ് ഓഫിസർമാരും ടെക്നിക്കൽ എൻജിനീയർമാരുമടങ്ങുന്നതാണ് കർമസേന എന്ന് ജില്ല കലക്ടർ പി. മേരിക്കുട്ടി പറഞ്ഞു. സർക്കാർ ഓഫിസുകളിലെ കമ്പ്യൂട്ടറുകൾ ശ്രദ്ധാപൂർവം കൈകാര്യം ചെയ്ത് ഔദ്യോഗിക വിവരങ്ങളുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കാൻ എല്ലാ ഉദ്യോഗസ്ഥരും ബാധ്യസ്ഥരാണെന്ന് കലക്ടർ ചൂണ്ടിക്കാട്ടി. വാണാൈക്ര റാൻസംവെയർ ആക്രമണത്തെ തുടർന്ന് വിവിധ ഓഫിസുകളിലെ ജീവനക്കാർക്ക് നാഷനൽ ഇൻഫർമാറ്റിക്സ് സെൻറർ (എൻ.ഐ.സി) നടത്തിയ ബോധവത്കരണ ക്ലാസിൽ സംസാരിക്കുകയായിരുന്നു അവർ. ഇൻഫർമാറ്റിക്സ് ഓഫിസർ പി. ശ്രീലത, ഐ.ടി മിഷൻ ജില്ല േപ്രാജക്റ്റ് മാനേജർ ദേവി എസ്. നാഥ് എന്നിവർ സംസാരിച്ചു. ഓഫിസ് കമ്പ്യൂട്ടറിൽ ജീവനക്കാരുടെ ഇ മെയിൽ ഉപയോഗിക്കുകയോ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകൾ തുറക്കുകയോ ചെയ്യരുത്, സോഫ്റ്റ്് വെയർ അപ്ഡേറ്റ് ചെയ്യാനും സിസ്റ്റം ബാക്ക് അപ്പ് ചെയ്യാനും ആൻറി വൈറസ് സോഫ്റ്റ്് വെയർ ഇൻസ്റ്റാൾ ചെയ്യാനും ഉടൻ നടപടി സ്വീകരിക്കണം. ഫയർവാളിൽ തടയേണ്ട പോർട്ടലുകൾ, ഐ.പി അഡ്രസുകൾ, ഡൊമെയ്നുകൾ എന്നിവയെക്കുറിച്ചും തുടർന്ന് നടന്ന ക്ലാസിൽ വിശദീകരിച്ചു. അനാവശ്യമായ ലിങ്കുകൾ ക്ലിക്ക് ചെയ്യാതിരിക്കാനും അജ്ഞാതർ അയക്കുന്ന ഇ മെയിൽ അറ്റാച്ച്മെൻറുകൾ തുറക്കാതിരിക്കാനും ശ്രദ്ധിക്കണം. വിൻഡോസിലുള്ള എസ്.എം.ബിയുടെ ലൂപ്ഹോൾ വഴിയാണ് വൈറസ് പടരുകയെന്നതിനാൽ വിൻഡോസിലുള്ള എസ്.എം.ബി ഡിസേബ്ൾ ചെയ്യണമെന്നും ക്ലാസിൽ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story