Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകുടുംബശ്രീ...

കുടുംബശ്രീ പരിപാടി ഉദ്ഘാടനം: വിവാദം കൊഴുക്കുന്നു

text_fields
bookmark_border
പാലക്കാട്: ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന് കീഴിൽ അട്ടപ്പാടിയിൽ കുടുംബശ്രീ ആരംഭിച്ച ജെൻഡർ റിസോഴ്സ് സെൻററി‍െൻറയും വനിത ദിനാഘോഷത്തി‍െൻറയും ഉദ്ഘാടനം മന്ത്രി എ.കെ. ബാലന് പകരം സി.പി.എം പി.ബി അംഗം വൃന്ദ കാരാട്ട് നിർവഹിച്ചതിനെചൊല്ലി രാഷ്ട്രീയ വിവാദം കൊഴുക്കുന്നു. വൃന്ദ കാരാട്ടിനെ ഉദ്ഘാടകയാക്കിയതിനെതിരെ സർക്കാറിനും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർക്കും വി.കെ. ശ്രീകണ്ഠൻ പരാതി നൽകി. കുടുംബശ്രീയുടെ പരിപാടി ജനപ്രതിനിധികളല്ലാത്ത രാഷ്ട്രീയ നേതാക്കൾ ഉദ്ഘാടനം ചെയ്യുന്നത് ചട്ടലംഘനമാണെന്ന് ശ്രീകണ്ഠൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സർക്കാറിനു കീഴിൽ പ്രവർത്തിക്കുന്ന കുടുംബശ്രീക്ക് ഇത് സംബന്ധിച്ച പ്രോട്ടോകോളുണ്ട്. പ്രോട്ടോകോൾ ലംഘിച്ച് കേവലം രാഷ്ട്രീയ നേതാവ് മാത്രമായ വൃന്ദ കാരാട്ടിനെക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്യിച്ച ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉദ്ഘാടകനായി നേരത്തെ തീരുമാനിച്ച മന്ത്രി എ.കെ. ബാലൻ വരാത്തതിന് പകരമാണ് സി.പി.എം നേതാവിനെ തീരുമാനിച്ചത്. പരിപാടിയിൽ അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ ഉണ്ടായിട്ടും ഇദ്ദേഹത്തെ മറികടന്ന് കുടുംബശ്രീ ഉദ്യോഗസ്ഥർ പാർട്ടി നേതാവിനെ തീരുമാനിക്കുകയായിരുന്നു. ജനകീയ പ്രശ്നങ്ങൾക്ക് നേരെ കണ്ണടച്ച് സംസ്ഥാന സർക്കാറിനെ ന്യായീകരിച്ച വൃന്ദ കാരാട്ട് രാഷ്ട്രീയ പ്രസംഗം നടത്താൻ സർക്കാർ വേദി ഉപയോഗിച്ചത് അൽപ്പത്തരമാണെന്നും ശ്രീകണ്ഠൻ ആരോപിച്ചു. അട്ടപ്പാടിയിലെ കുടുംബശ്രീ നോഡൽ ഓഫിസർക്ക് തീവ്രവാദ ബന്ധമുണ്ടെന്നുള്ള ഇൻറലിജൻസ് റിപ്പോർട്ട് വസ്തുതാപരമെങ്കിൽ അക്കാര്യം സർക്കാർ ഗൗരവമായെടുക്കണം. വാർത്ത സമ്മേളനത്തിൽ പി.വി. രാജേഷ്, സുമേഷ് അച്യുതൻ എന്നിവരും സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story