Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2017 3:12 PM GMT Updated On
date_range 18 July 2017 3:12 PM GMTമങ്കര റെയിൽവേ സ്റ്റേഷൻ വിസ്മൃതിയിലേക്ക്
text_fieldsbookmark_border
പത്തിരിപ്പാല: അടുത്ത മാസത്തോടെ ഹാൾട്ട് സ്റ്റേഷനായി മാറുന്നതോടെ മങ്കര റെയിൽവെ സ്േറ്റഷൻ വിസ്മൃതിയിലേക്ക്. വരുമാനം കുറവാണന്ന കാരണംകൊണ്ടാണ് റെയിൽവേ സ്റ്റേഷനെ അധികൃതർ തരം താഴ്ത്തിയത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിെൻറ ആദ്യമലയാളി കോൺഗ്രസ് പ്രസിഡൻറായിരുന്ന ചേറ്റൂർ ശങ്കരൻ നായരുടെ ശ്രമഫലത്തിലാണ് ഇവിടെ റെയിൽവേ സ്റ്റേഷൻ സ്ഥാപിച്ചത്. അടുത്ത മാസത്തോടെ ഇൻറർമീഡിയറ്റ് ബ്ലോക്ക് സിഗ്്നൽ സംവിധാനം വരുന്നതോടെ സ്റ്റേഷൻ ഓഫിസടക്കം അടച്ച് പൂട്ടും. നിലവിൽ അഞ്ച് ജീവനക്കാർ ജോലി ചെയ്യുന്നുെണ്ടങ്കിലും ഹാൾട്ട്സ്റ്റേഷനായി മാറുന്ന മുറക്ക് ഇവരുടെ സേവനവും ഇല്ലാതാകും. ഇതോടെ ദീർഘദൂര കണക്ഷൻ ടിക്കറ്റ് സീസൺ ടിക്കറ്റ് എന്നിവ ഇവിടെ നിന്നും ലഭിക്കാനിടയില്ല. ടിക്കറ്റ് വിതരണത്തിെൻറ ചുമതല മങ്കര റെയിൽവേ സ്റ്റേഷൻ പരിസരത്തെ സ്വകാര്യ ഏജൻസിക്കാണ്. ലെക്കിടി റെയിൽവേ സ്റ്റേഷനിൽനിന്ന് ടിക്കറ്റ് കൊണ്ടുവന്നാണ് ഏജൻറ് ഇവിടെ വിതരണം ചെയ്യുക. 1000 മുതൽ 1500 രൂപ വരെയാണത്രേ ശരാശരി ഇവിടത്തെ വരുമാനം. പ്ലാറ്റ്ഫോമുകളെല്ലാം തന്നെ കാടുമൂടി പാമ്പുകളുടെ താവളമായി മാറി ക്കഴിഞ്ഞു, ജീവനക്കാരും കൂടി ഇല്ലാതാകുന്നതോടെ സ്റ്റേഷൻ തന്നെ നഷ്ടപ്പെടാനാണ് സാധ്യത. തരം താഴ്ത്തൽ ഭീഷണിയിലായ മങ്കര റെയിൽവേ സ്റ്റേഷനെ മോചിപ്പിക്കാൻ കാര്യമായ ശ്രമമുണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story