Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2018 5:33 AM GMT Updated On
date_range 7 March 2018 5:33 AM GMTകരിപ്പൂരിലും റെയിൽവേ സ്റ്റേഷനിലുമായി 3.8 കിലോ സ്വർണം പിടികൂടി
text_fieldsbookmark_border
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിലും കോഴിക്കോട് െറയിൽവേ സ്റ്റേഷനിലുമായി ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഇൻറലിജൻസ് 1.18 കോടി രൂപയുടെ സ്വർണം പിടികൂടി. രണ്ട് സ്ഥലത്തുനിന്നുമായി 3.8 കിലോഗ്രാം സ്വർണമാണ് പിടികൂടിയത്. ദുബൈയിൽനിന്ന് കരിപ്പൂരിലെത്തിയ ഇൻഡിഗോ വിമാനത്തിെൻറ സീറ്റിനടിയിൽ നിന്നും ചെന്നൈയിൽനിന്ന് കോഴിക്കോട് റെയിൽേവ സ്റ്റേഷനിലെത്തിയ യാത്രക്കാരനിൽനിന്നുമാണ് സ്വർണം കണ്ടെത്തിയത്. വിമാനത്തിെൻറ സീറ്റിനടിയിൽനിന്ന് 21 സ്വർണ ബിസ്കറ്റുകളാണ് കണ്ടെത്തിയത്. 2.5 കിലോ തൂക്കംവരുന്ന സ്വർണത്തിന് 78 ലക്ഷം രൂപ വരും. യാത്രക്കാരനെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. വിമാനം കോഴിക്കോട് നിന്ന് മുംബൈയിലേക്കാണ് തുടർയാത്ര. ആഭ്യന്തര യാത്രക്കാർക്ക് കസ്റ്റംസ് പരിശോധന ഇല്ലാത്തതിനാൽ മുംബൈ വിമാനത്താവളം വഴി സ്വർണം പുറത്ത് കടത്താനായിരുന്നു ശ്രമമെന്നാണ് നിഗമനം. ദുബൈയിൽനിന്ന് ചെന്നൈയിലിറങ്ങിയ യാത്രക്കാരൻ കൈമാറിയ സ്വർണവുമായി കോഴിക്കോട് റെയിൽേവ സ്റ്റേഷനിലെത്തിയ താമരശ്ശേരി പരപ്പംപെയിൽ ഉനൈസിൽ (24) നിന്നാണ് 40 ലക്ഷം രൂപ വരുന്ന 1.3 കിലോ സ്വർണം പിടികൂടിയത്. ഇയാളുടെ അരയിൽ ബെൽറ്റിനുള്ളിൽ മിശ്രിത രൂപത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. രണ്ടുകിലോ മിശ്രിതത്തിൽ നിന്നാണ് 1.3 കിലോ സ്വർണം വേർതിരിച്ചെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story