Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2018 5:53 AM GMT Updated On
date_range 2 Aug 2018 5:53 AM GMTസപ്ലൈകോ ഒന്നാം വിള നെല്ല് സംഭരണത്തിനുള്ള രജിസ്ട്രേഷൻ പത്തിന് ആരംഭിക്കും
text_fieldsbookmark_border
കുഴൽമന്ദം: സപ്ലൈകോ സംസ്ഥാനത്തെ കർഷകരിൽനിന്ന് താങ്ങുവിലയ്ക്ക് നെല്ല് സംഭരിക്കുന്നതിനായി രജിസ്ട്രേഷൻ നടപടികൾ ഈ മാസം പത്തിന് ആരംഭിക്കും. സാധാരണ ആഗസ്റ്റ് ഒന്നിനാണ് രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കാറുള്ളത്. എന്നാൽ, രജിസ്ട്രേഷൻ, സംഭരണം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീരുമാനമാവാനുള്ള കാലതാമസമാണ് രജിസ്ട്രേഷൻ നടപടികൾ നീണ്ടുപോകാൻ കാരണം. ഈ സീസൺ മുതൽ പാലക്കാട് ജില്ലയിലെ നെല്ല് സംഭരണം പ്രാഥമിക സഹകരണ സംഘങ്ങളെ ഏൽപിക്കുന്നതിന് തീരുമാനമാെയങ്കിലും ഇതുമായി ബന്ധപ്പെട്ട വിശദമായ മാർഗനിർദേശങ്ങൾ ഇനിയും പുറത്ത് വന്നിട്ടില്ല. അവ അടുത്ത ആഴ്ച നടക്കുന്ന യോഗത്തിൽ തീരുമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റൊരു പ്രധാന വിഷയം സംഭരണം സെപ്റ്റംബറിൽ ആരംഭിക്കാൻ അവശ്യമായ നടപടിക്കായി കേന്ദ്രസർക്കാറിെന സമീപിച്ചെങ്കിലും ഇതിലും തീരുമാനമായിട്ടില്ല. ഒക്ടോബർ ഒന്നു മുതലാണ് രാജ്യത്ത് ഭക്ഷധാന്യങ്ങളുടെ സംഭരണം കേന്ദ്രസർക്കാർ ആരംഭിക്കുന്നത്. എന്നാൽ, കേരളത്തിൽ വിളെവടുപ്പ് ആഗസ്റ്റ് അവസാന വാരം ആരംഭിക്കും. മാസങ്ങൾ നെല്ല് സംഭരിച്ച് വെക്കാനുള്ള കർഷകർക്കുള്ള സ്ഥലപരിമിതി കാരണം തുച്ഛവിലയ്ക്ക് ഓപൺ മാർക്കറ്റിൽ നെല്ല് വിൽക്കുന്ന സ്ഥിതിയാണുള്ളത്. ഇതാണ് നെല്ല് സംഭരണം സെപ്റ്റംബറിൽ ആരംഭിക്കാൻ പറയാൻ കാരണം. സപ്ലൈകോവിന് വേണ്ടി കേരളത്തിലെ അരിമില്ലുകളാണ് നെല്ല് സംഭരിക്കുന്നത്. നൂറ് കിലോ നെല്ല് സംഭരിച്ചാൽ 68 കിലോ അരി മില്ലുടമകൾ സർക്കാറിന് തിരികെ നൽകണം. എന്നാൽ, കഴിഞ്ഞ സീസൺ മുതൽ ഇത് സംസ്ഥാന സർക്കാർ 64 കിലോയാക്കി ചുരുക്കി. എന്നാൽ, ഇതിന് ഇതുവരെയും കേന്ദ്ര സർക്കാറിെൻറ അനുമതി ലഭിച്ചിട്ടില്ല. അതിനാൽ കേരളത്തിലെ മില്ലുടമകൾ സപ്ലൈകോയുമായി ഉടക്കിലാണ്. രാജ്യത്ത് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിലൂടെ (എഫ്.സി.ഐ) നടപ്പിലാക്കിവരുന്ന ധാന്യസംഭരണം പദ്ധതിയുടെ ഭാഗമായി കേരളത്തിലെ അംഗീകൃത ഏജൻസിയാണ് കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ - സപ്ലൈകോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story