Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 8:56 AM GMT Updated On
date_range 3 Aug 2017 8:56 AM GMTഓണം: ജില്ലയിൽ ലക്ഷ്യമിടുന്നത് 1555 ടൺ പച്ചക്കറി ഉൽപാദനം
text_fieldsbookmark_border
കുഴൽമന്ദം: കൃഷിവകുപ്പ് മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ലക്ഷ്യമിടുന്നത് 1555 ടൺ പച്ചക്കറി. ഇതിനായി 3.30 ലക്ഷം വിത്തുപാക്കറ്റുകളും നാല് ലക്ഷത്തോളം തൈകകളും വിതരണം ചെയ്യും. അഞ്ച് ഹെക്ടർ സ്ഥലത്ത് 80 ക്ലസ്റ്ററുകളിലായി പച്ചക്കറി ഉൽപാദിപ്പിക്കാനും നീക്കം തുടങ്ങി. വെണ്ട, പച്ചമുളക്, പയർ, ചീര ഉൾപ്പെെടയുള്ള വിത്തുകളാണ് പായ്ക്കറ്റിലുള്ളത്. വഴുതന, മുളക്, പയർ തുടങ്ങിയ തൈതകളാണ് കൃഷിഭവനികളിലൂടെ വിതരണം ചെയ്യുന്നത്. കർഷകർ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, ക്ലബുകൾ എന്നിവയുടെ പങ്കാളിത്തവും കൃഷിഭവനുകൾ മുഖേന ഉറപ്പാക്കുന്നുണ്ട്. കൃഷിഭവനുകൾ പുറമെ വിദ്യാലയങ്ങൾ മുഖേനയും വിത്തുകൾ വിതരണം ചെയ്യും. തൈകളുടെയും വിത്ത് പാക്കറ്റുകളുടെ വിതരണം അന്തിമഘട്ടത്തിലാണ്. ഗുണനിലവാരം ഉറപ്പക്കാൻ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ ഓഫ് കേരളയിൽനിന്നാണ് ഇവ ലഭ്യമാക്കുന്നത്. അതേസമയം, ജില്ലയിൽ എല്ലാ കൃഷിഭവനുകളിൽ കൃഷി ഓഫിസർ ഇല്ലാത്തതും കൃഷിഭവനുകളിലെ കൃഷി അസിസ്റ്റൻറുമാരെ സ്ഥലം മാറ്റിയതും പദ്ധതി പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്നും ആശങ്കയുണ്ട്. നോക്കുകുത്തിയായി താലൂക്ക് ആശുപത്രിയിലെ അമ്മയും കുഞ്ഞും വാർഡ് ആലത്തൂർ: ദേശീയ ആരോഗ്യ മിഷൻ ഫണ്ടിൽ 2.44 കോടി ചെലവഴിച്ച് നിർമിച്ച ആലത്തൂർ താലൂക്ക് ആശുപത്രിയിലെ അമ്മയും കുഞ്ഞും വാർഡ് പ്രവർത്തന സജ്ജമായില്ല. േമയ് 27ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തതാണ് വാർഡ്. കെട്ടിടത്തിെൻറ എല്ലാ പ്രവൃത്തികളും പൂർത്തികരിച്ചെങ്കിലും വൈദ്യുതിയും മറ്റ് ഉപകരണങ്ങളും സജ്ജീകരിക്കാതെയാണ് മന്ത്രിയെ കൊണ്ട് ഉദ്ഘാടനം നടത്തിച്ചത്. വൈദ്യുതിക്ക് അടക്കാൻ പണമില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ബ്ലോക്ക് പഞ്ചായത്തിെൻറ ഫണ്ട് ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ് ആശുപത്രി അധികൃതർ. ആശുപത്രി മാനേജിങ് കമ്മിറ്റിയിൽ ഇതിനാവശ്യമുള്ള സംഖ്യയുണ്ട്. എന്നിട്ടും പ്രയോജനമില്ല. മാസത്തിൽ അമ്പതോളം പ്രസവങ്ങൾ നടക്കുന്നുണ്ട്. പഴയ വാർഡ് പൊളിച്ച് അതേ സ്ഥലത്താണ് പുതിയ വാർഡ് കെട്ടിടം നിർമിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story