Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപന്തല്ലൂർ ദേവസ്വം...

പന്തല്ലൂർ ദേവസ്വം ഭൂമിക്കായി സുപ്രീംകോടതിയിൽ ബാലന്നൂർ പ്ലാേൻറഷൻസിെൻറ ഹരജി

text_fields
bookmark_border
പന്തല്ലൂർ ദേവസ്വം ഭൂമിക്കായി സുപ്രീംകോടതിയിൽ ബാലന്നൂർ പ്ലാേൻറഷൻസിെൻറ ഹരജി
cancel

ന്യൂഡൽഹി: മലപ്പുറം പന്തല്ലൂർ ദേവസ്വം കൃഷിചെയ്യാൻ നൽകിയിരുന്ന ഭൂമി കാലാവധികഴിഞ്ഞ് പിടിച്ചെടുത്തതിനെതിരെ സമർപ്പിച്ച ഹരജിയിൽ ജില്ലാ കലക്ടർക്കും െപാലീസ് സൂപ്രണ്ടിനും ദേവസ്വത്തിനും സുപ്രീംകോടതി നോട്ടീസ്. 1943ൽ 60വർഷത്തേക്ക് കരാർവ്യവസ്ഥയിൽ നൽകിയ ദേവസ്വംഭൂമി ഹൈകോടതി വിധിപ്രകാരം ഏറ്റെടുത്തത് കോടതിയലക്ഷ്യമാെണന്ന് ആരോപിച്ച് സമർപ്പിച്ച ഹരജിയിൽ റവന്യു, പൊലീസ് വകുപ്പുകളിലെ ഏഴ് ഉദ്യോഗസ്ഥർക്കും ജസ്റ്റിസ് മദൻ ബി. ലോക്കൂർ അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചു. നോട്ടീസിന് മൂന്ന് ആഴ്ചക്കകം മറുപടി നൽകണം.

വി.എസ് അച്യുതാനന്ദൻ സമരത്തിനിറങ്ങിയതോടെ വാർത്താപ്രാധാന്യം നേടിയ ബാലന്നൂർ എസ്റ്റേറ്റ് കൈവശംവെച്ച പന്തല്ലൂർ ദേവസ്വം ഭൂമി 15 വർഷത്തെ നിയമ നടപടികൾക്കൊടുവിൽ കഴിഞ്ഞ ആഗസ്റ്റ് ഏഴിനാണ് റവന്യൂവകുപ്പ് പിടിച്ചെടുത്ത് ദേവസ്വത്തെ ഏൽപ്പിച്ചത്. ഇതേത്തുടർന്ന് ബാലന്നൂർ എസ്റ്റേറ്റ് മാനേജ്മെൻറ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. 1943ൽ കടപ്പറ മറിയിൽ തയ്യിൽ കണ്ടത്തിൽ ചെറിയാ‍െൻറ പേരിലാണ് കരാർ വ്യവസ്ഥയിൽ 60 വർഷത്തെ വിനിയോഗത്തിന് 131ഹെക്ടർ ഭൂമി നൽകുന്നത്. കപ്പയും മറ്റും നടാനാണ് ഏറ്റെടുത്തത്.

കരാർപ്രകാരം 2013ൽ ഭൂമി തിരികെ നൽകേണ്ടതായിരുന്നു. എന്നാൽ, അത് ചെയ്യാതെ ഭൂമിയിൽ സ്ഥിരമായ കൈവശാവകാശം സ്ഥാപിക്കാൻ ശ്രമിച്ചതോടെ പന്തല്ലൂർ ദേവസ്വം നിയമ നടപടികളുമായി മുന്നോട്ടുപോയി. ഇതിൽ റബർ അടക്കം ദീർഘകാല വിളകളും നട്ടു. തുടർന്നാണ് തർക്കം പെരിന്തൽമണ്ണ ആർ.ഡി.ഒ കോടതി മുമ്പാകെ എത്തുന്നത്. അതിനിടെ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ ദേവസ്വം ഭൂമി സർക്കാർ ഏറ്റെടുക്കുന്നതിനുള്ള സമരത്തിനായി രണ്ടുതവണ പന്തല്ലൂർ ക്ഷേത്രത്തിൽ വന്നിരുന്നു.

കലക്ടറുടെ ഉത്തരവുപ്രകാരം 2011 ജനുവരി 10ന് ഭൂമി ഏറ്റെടുക്കാൻ റവന്യൂ സംഘം പന്തല്ലൂർ ദേവസ്വം ഭൂമിയിൽ എത്തിയപ്പോഴേക്കും എസ്റ്റേറ്റുകാർ ഹൈകോടതിയിൽനിന്ന് താൽക്കാലികമായി സ്റ്റേ വാങ്ങി. പിന്നീട് വിശദമായി വാദം കേട്ട് സർക്കാർ നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുത്ത് ദേവസ്വത്തെ ഏൽപ്പിക്കാൻ ജൂൺ 20ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഇൗ വിധിക്കെതിരെ കൈവശക്കാർ സുപ്രീംകോടതിയിൽ അപ്പീൽ ഫയൽചെയ്തു.

സ്റ്റേ ഉള്ളതിനാൽ ഭൂമി ഏറ്റെടുത്തത് കോടതിയലക്ഷ്യമാണ് എന്നാണ് ഇവരുടെ വാദം. മലപ്പുറം ജില്ല കലക്ടർ അമിത് മീണ, ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാർ, ഏഴ് പൊലീസ്-റവന്യൂ ഉദ്യോഗസ്ഥർ, മലബാർ ദേവസ്വം ബോർഡ് പ്രസിഡൻറ് ഒ.കെ വാസു, മെംബർ ശിവശങ്കരൻ, കമീഷണർ മുരളി, പന്തല്ലൂർ ക്ഷേത്രസംരക്ഷണ സമിതിയുടെ രണ്ട് ഭാരവാഹികൾ എന്നിവർക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെന്ന് ബാലന്നൂർ പ്ലാേൻറഷൻസ് സുപ്രീംകോടതിൽ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsmalappuram pandallur temple
News Summary - malappuram pandallur temple- kerala news
Next Story