Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇഷ്​ടികക്കമ്പനി...

ഇഷ്​ടികക്കമ്പനി ഉടമകളും തൊഴിലാളികളും പ്രക്ഷോഭത്തിലേക്ക്, ഇന്ന് സെക്രട്ടേറിയറ്റ് പടിക്കൽ മാർച്ചും ധർണയും

text_fields
bookmark_border
ഫറോക്ക്: കോഴിക്കോട്-, മലപ്പുറം ജില്ലകളിൽ ഇഷ്ടികകമ്പനി ഉടമകളും തൊഴിലാളികളും പ്രക്ഷോഭത്തിലേക്ക്. ബുധനാഴ്ച സെക്രട്ടേറിയറ്റ് പടിക്കൽ മാർച്ചും ധർണയും നടത്തും. കളിമൺ ഇഷ്ടികനിർമാണമേഖലയിൽ 169 കമ്പനികളിലായി സ്ഥിരം തൊഴിലാളികളും താൽക്കാലിക തൊഴിലാളികളും ലോഡിങ്, അൺലോഡിങ്, ട്രാൻസ്പോർട്ടിങ്ങ് തുടങ്ങിയ അനുബന്ധ തൊഴിലാളികളായ 4000ത്തോളം പേർ ജോലി ചെയ്യുന്നു. അസംസ്കൃത വസ്തുവായ കളിമൺ ലഭ്യത കുറഞ്ഞതിനാൽ 26 സ്ഥാപനങ്ങളിലായി 300 പേർ തൊഴിൽ ചെയ്യുന്ന ഈ മേഖല ഇപ്പോൾ ഭാഗികമായാണ് പ്രവർത്തിക്കുന്നത്. അമിതവിലയ്ക്ക് കളിമൺ വാങ്ങി സ്ഥിരം തൊഴിലാളികൾക്ക് ആഴ്ചയിൽ മൂന്നോ നാലോ ദിവസം ജോലി നൽകിയാണ് നിലവിൽ സ്ഥാപനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്. പരമ്പരാഗതവ്യവസായെത്തയും തൊഴിലാളികളെയും സംരക്ഷിക്കുന്നതിനായി കേരള ഓട് വ്യവസായ സംരക്ഷണ സമിതിയുമായി സഹകരിച്ച് മലബാർ വയർ കട്ട് ബ്രിക് മാനുഫാക്ചേഴ്സ് അസോസിയേഷൻ ബുധനാഴ്ച മാർച്ചും ധർണയും നടത്തും. സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. കളിമണ്ണിന് ഇപ്പോൾ നിലവിലുള്ള നിയമവ്യവസ്ഥ ലഘൂകരിച്ച് കേരളത്തിലെ ഓട് ഇഷ്ടിക പരമ്പരാഗത ചെറുകിടവ്യവസായത്തെ സംരക്ഷിച്ച് തൊഴിൽമേഖല നിലനിർത്തിക്കൊണ്ടുപോകണമെന്ന് പ്രമേയത്തിലൂടെ അസോസിയേഷൻ സർക്കാറിനോടാവശ്യപ്പെട്ടു. കെ.വി. അവറാൻ കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. എസ്. ധർമരാജ അയ്യർ, വി.എം. താജിബ്, എ.പി. റിയാസ്, ഭാനുമാസ്റ്റർ, വിജിത് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story