Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമഴക്കാലപൂർവ...

മഴക്കാലപൂർവ ശുചീകരണം;ജില്ല പഞ്ചായത്തും കോർപറേഷനും ജില്ല ഭരണകൂടവും ഒന്നിക്കുന്നു

text_fields
bookmark_border
േകാഴിക്കോട്: ജില്ലയിൽ ഡെങ്കിപ്പനിപോലുള്ള പകർച്ചവ്യാധികൾ മുൻവർഷത്തെക്കാൾ അധികരിക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് മഴക്കാലപൂർവ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ല പഞ്ചായത്തും കോർപറേഷനും ജില്ല ഭരണകൂടവും ഒരുമിച്ച് കർമരംഗത്തിറങ്ങുന്നു. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കാൻ കലക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ജില്ല കലക്ടർ യു.വി. ജോസിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗം മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മാലിന്യ സംസ്കരണ രംഗത്തും രോഗ പ്രതിരോധ പ്രവർത്തനങ്ങളിലും ജനപ്രതിനിധി-ഉദ്യോഗസ്ഥ-പൊതുജന പങ്കാളിത്തത്തോടെയുള്ള പരിശ്രമം ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. മുൻവർഷത്തെ അപേക്ഷിച്ച് ഡെങ്കിപ്പനിപോലുള്ള പകർച്ചവ്യാധികൾ ബാധിക്കുന്നവരുടെ എണ്ണം വർധിച്ചതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആശാദേവി പറഞ്ഞു. ജനകീയ പങ്കാളിത്തത്തോടെ സംഘടിത പ്രയത്നത്തിലൂടെ മഴക്കാലത്തിന് മുന്നോടിയായി ശുചീകരണം സംഘടിപ്പിക്കാനാണ് ആലോചിക്കുന്നത്. ഇതിന് മുന്നോടിയായി സമൂഹത്തിെൻറ നാനാ തുറകളിലുംപെട്ടവരെ ഉൾക്കൊള്ളിച്ച് ജില്ല പഞ്ചായത്തിെൻറയും ജില്ല ഭരണകൂടത്തിെൻറയും ആഭിമുഖ്യത്തിൽ മേയ് 20ന് ഉച്ചക്കുശേഷം മൂന്നിന് നളന്ദ ഓഡിറ്റോറിയത്തിലും മേയ് 22ന് രാവിലെ 10ന് ടാഗോർ സെൻറിനറി ഹാളിലും വിപുലമായ ആലോചന യോഗം ചേരും. 20ലെ യോഗം ജില്ല പഞ്ചായത്ത് പ്രസിഡൻറും കലക്ടറും സംയുക്തമായാണ് വിളിച്ചത്. കോർപറേഷന് പുറത്തുള്ള മേഖലകളിലുള്ളവരാണ് യോഗത്തിൽ പങ്കെടുക്കുക. മഴയെത്തുന്നതിന് മുമ്പെ നാടും നഗരവും രോഗവ്യാപനത്തിന് ഇടയാക്കുന്ന സാഹചര്യങ്ങളിൽനിന്ന് മുക്തമാക്കുകയാണ് ലക്ഷ്യം. മാലിന്യവും കൊതുകുകൾ പെരുകുന്ന വെള്ളക്കെട്ടുകളും നീക്കംചെയ്യുന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കും. മഴക്ക് മുേമ്പയുള്ള രണ്ടാഴ്ച കോർപറേഷൻ പരിധിയിലും മുനിസിപ്പൽ, ഗ്രാമപഞ്ചായത്ത് മേഖലകളിലും ശുചീകരണം നടക്കും. കുളങ്ങളും തോടുകളും കോളനി പ്രദേശങ്ങളും ലേബർ ക്യാമ്പുകളും പൊതുജനപങ്കാളിത്തത്തോടെ വൃത്തിയാക്കും. വീടുകളിൽ ൈഡ്രഡേ ആചരിക്കും. മഴക്കാലപൂർവ ശുചീകരണത്തിെൻറ ആലോചന യോഗത്തിൽ രാഷ്ട്രീയ പാർട്ടികൾ, ജനപ്രതിനിധികൾ, സന്നദ്ധസംഘടനകൾ, യുവജന സംഘടനകൾ, വിദ്യാർഥി സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ക്ലബുകൾ, െറസിഡൻറ്സ് അസോസിയേഷനുകൾ തുടങ്ങി എല്ലാ വിഭാഗക്കാരും പെങ്കടുക്കണമെന്ന് അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story