Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2017 8:38 AM GMT Updated On
date_range 21 Aug 2017 8:38 AM GMTസ്കാനിയ ബസ് കുഴിയിൽ കുടുങ്ങി; ചുരത്തിൽ മണിക്കൂറുകൾ ഗതാഗതം സ്തംഭിച്ചു
text_fieldsbookmark_border
താമരശ്ശേരി: ദേശീയപാതയിൽ ചുരം മൂന്നാംവളവിൽ സ്കാനിയ ലോ ഫ്ലോർ ബസ് കുഴിയിൽ കുടുങ്ങിയതോടെ മണിക്കൂറുകൾ ഗതാഗതം സ്തംഭിച്ചു. ബംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്നു ബസ്. ഞായറാഴ്ച പുലർച്ചെ മൂന്നരയോടെയാണ് ബസിെൻറ പിൻഭാഗം കുഴിയിൽ കുടുങ്ങിയത്. ട്രാഫിക് പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും കിണഞ്ഞു ശ്രമിച്ചെങ്കിലും ബസ് കുഴിയിൽനിന്ന് പൊക്കാനായില്ല. ബസ് ഉയർത്താൻ താമരശ്ശേരിയിൽനിന്ന് കൊണ്ടുവന്ന െക്രയിൻ രണ്ടാംവളവിൽ തകരാറിലുമായി. ഇതോടെ മറ്റ് മാർഗങ്ങൾ സ്വീകരിക്കേണ്ടിവരുകയായിരുന്നു. വർക്ക്ഷോപ്പിൽനിന്ന് തൊഴിലാളികളെ വരുത്തി ജാക്കിയുപയോഗിച്ച് രാവിലെ 8.30ഒാടെയാണ് ബസ് പൊക്കാനായത്. ബസ് റോഡരികിലേക്ക് മാറ്റി ഭാഗികമായി ഗതാഗതം പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടു മരങ്ങൾ ഇതേ ബസിെൻറ മുകളിൽ പതിച്ചത് വീണ്ടും ഗതാഗതം തടസ്സപ്പെടുത്തി. മുക്കത്തുനിന്നെത്തിയ ഫയർഫോഴ്സ് മരം മുറിച്ചുമാറ്റുകയായിരുന്നു. ഇതിനിടയിൽ ബസ് കുടുങ്ങിയ കുഴിയിൽ തള്ളിയ മെറ്റൽ കൂമ്പാരത്തിൽ മറ്റൊരു ലോറിയുടെ ചെയ്സിസ് കുടുങ്ങി. ഇതോടെ വീണ്ടും ഗതാഗതം സ്തംഭിച്ചു. ചുരം സംരക്ഷണ സമിതി പ്രവർത്തകരും ട്രാഫിക് പൊലീസും നാട്ടുകാരും ചേർന്ന് ചെയ്സിസ് തള്ളിമാറ്റി. വാഹനങ്ങൾക്ക് തടസ്സമായ മെറ്റൽ കോരിമാറ്റി ഉച്ചക്ക് ഒന്നരയോടെയാണ് ഗതാഗതം സാധാരണ നിലയിലാക്കാനായത്. രാത്രി മൂന്നരക്ക് മൂന്നാം വളവിന് ഇരുഭാഗത്തുമായി കുടുങ്ങിയ വാഹനങ്ങളിലെ യാത്രക്കാർ കൂരിരുട്ടിൽ മഴയും കോടയും നിറഞ്ഞ ചുരത്തിൽ അനുഭവിച്ച യാതനകൾ വിവരാണാതീതമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story