Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2017 12:17 PM GMT Updated On
date_range 19 April 2017 12:17 PM GMTഗെയിൽ വാതക പൈപ്പ്ലൈൻ: സർവേക്കെതിരെ പ്രതിഷേധം ശക്തം
text_fieldsbookmark_border
മുക്കം: നിർദിഷ്ട കൊച്ചി-മംഗലാപുരം വാതക പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിനുള്ള സർവേ നടപടികൾക്കെതിരെ മലയോര മേഖലയിൽ പ്രതിഷേധം ആളിക്കത്തുന്നു. ചൊവ്വാഴ്ച കാരശ്ശേരി പഞ്ചായത്തിൽ സർക്കാർപറമ്പ്, വലിയപറമ്പ്, കക്കാട്, നെല്ലിക്കാപറമ്പ് എന്നിവിടങ്ങളിൽ സർവേക്കെത്തിയ ഉദ്യോഗസ്ഥ സംഘത്തെ നാട്ടുകാർ തടഞ്ഞു. രാവിലെ പത്തോടെ സ്ഥലത്തെത്തിയ സംഘത്തെ സ്ത്രീകളും കുട്ടികളുമടക്കമുള്ള നാട്ടുകാരുടെ വലിയ സംഘം തടയുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയതോടെ നാട്ടുകാർ കൂടുതൽ പ്രതിരോധം തീർത്തു. തുടർന്ന് പൊലീസ് ബലംപ്രയോഗിച്ച് പ്രതിഷേധക്കാരെ അറസ്റ്റ്ചെയ്ത് നീക്കുകയായിരുന്നു. അറസ്റ്റിനിടെയുള്ള കൈയാങ്കളിയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമടക്കം നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റ എ.പി. ഉമ്മർ, ഇജാസ് അഹമ്മദ്, നൂറുദ്ദീൻ, ഹൈറുന്നിസ, സുഹ്റാബി, കെ.സി. സൈനബ, നസ്റിയ, ഷബ്ന നടുക്കണ്ടത്തിൽ എന്നിവരെ മുക്കം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. നൂറുദ്ദീൻ തേക്കുംകുറ്റി, അസീസ് തോട്ടത്തിൽ, എം.പി. റസാഖ്, കെ.പി. അബൂബക്കർ, എം.പി. അബൂബക്കർ, എം.പി. ഉമ്മർ, എം.പി. അസൈൻ, എം.പി. അബ്ദുറഹിമാൻ, എം.കെ. മുജീബ്, റസീഫ്, എം.പി. മുഹമ്മദ് എന്നിവരെയാണ് മുക്കം പൊലീസ് അറസ്റ്റ്ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഗെയിൽ ഗോ ബാക്ക് എന്ന മുദ്രാവാക്യവുമായാണ് നാട്ടുകാർ സർവേ ഉദ്യോഗസ്ഥരെ തടഞ്ഞത്. അതേസമയം, പൊലീസിെൻറ ശക്തമായ കാവലിൽ വൈകീട്ട് മൂന്നോടെ സർവേ നടപടി പൂർത്തീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story