Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2017 5:45 PM GMT Updated On
date_range 19 May 2017 5:45 PM GMTഅയ്മനം ജയന്തി ജങ്ഷനിലെ വീടിനു ആറാം തവണയും തീപിടിച്ചു
text_fieldsbookmark_border
കോട്ടയം: ദുരൂഹതയൊഴിയുന്നില്ല, അയ്മനം ജയന്തി ജങ്ഷനിലെ മാങ്കീഴേപ്പടി സജയെൻറ വീടിനു വീണ്ടും തീപിടിച്ചു. ആറാം തവണയാണ് തീപിടിക്കുന്നതെന്നും ആളില്ലാത്ത സമയത്താണ് സംഭവമെന്നും നാട്ടുകാരും വീട്ടുടമസ്ഥനും പറയുന്നു. വ്യാഴാഴ്ച വൈകീട്ട് മൂന്നോടെയാണ് വീട്ടിൽനിന്ന് തീയുയരുന്നതു നാട്ടുകാർ കണ്ടത്. അിശമനസേന എത്തിയപ്പോഴേക്കും വീടിെൻറ ഒരു ഭാഗം പൂർണമായി കത്തിയമർന്നിരുന്നു. ഫ്രിഡ്ജും വയറിങ്ങും കത്തിനശിച്ചു. ഫാനിെൻറ ലീഫുകൾ കനത്ത ചൂടിൽ ഉരുകിപ്പോയി. ഒരു മുറി പൂർണമായി കത്തിനശിച്ചു. അടുക്കളക്കോ പാചക വാതക സിലിണ്ടറിനോ തീപിടിച്ചില്ല. ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണു പ്രാഥമിക കണക്ക്. എന്നാൽ, കാരണം വ്യക്തമല്ല. നേരത്തെ ഒരു തവണ അഗ്നിശമനസേന ഇവിടെ തീയണക്കാൻ എത്തിയിട്ടുണ്ട്. നാലുതവണ തീപിടിത്തമുണ്ടായത് ഉടൻ നാട്ടുകാർ കണ്ടതിനാൽ അണക്കാൻ കഴിഞ്ഞിരുന്നു. അതേസമയം, ആളില്ലാത്ത സമയങ്ങളിൽ ഒരേ വീടിന് ആറാം തവണയും തീപിടിച്ചതു ദുരൂഹതക്ക് കാരണമായിട്ടുണ്ട്. മനഃപൂർവം ആരോ വീടിന് തീവെക്കുകയാണെന്ന് വീട്ടുകാരും പറയുന്നു. േകാട്ടയത്തുനിന്ന് രണ്ട് ഫയർ യൂനിറ്റുകളെത്തിയാണ് തീയണച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story