Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2017 5:45 PM GMT Updated On
date_range 19 May 2017 5:45 PM GMTജീവനെടുത്ത് ജലാശയങ്ങൾ
text_fieldsbookmark_border
കോട്ടയം: മഴക്കുമുമ്പ് ജില്ലയെ ഞെട്ടിച്ച് ജലാശയങ്ങൾ ജീവനെടുത്തുതുടങ്ങി. മൂന്നുദിവസത്തിനിടെ നാലുപേരാണ് മുങ്ങിമരിച്ചത്. തിങ്കളാഴ്ച മീനച്ചിലാറ്റിൽ ഒഴുക്കിൽപെട്ട് ബന്ധുക്കളായ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചിരുന്നു. ഗാന്ധിനഗർ ചെമ്മനംപടി ചിറക്കാട്ടുകടവിലായിരുന്നു സംഭവം. ആർപ്പൂക്കര കോലേട്ടമ്പലം വെള്ളാപ്പള്ളിയിൽ വി.ജെ. ജോസഫിെൻറ (റെജി) മകൻ ജിത്തു ജോസഫ് (15), ജോസഫിെൻറ ഭാര്യാ സേഹാദരൻ ചെമ്മനംപടി വടയേറ്റേട്ട് വീട്ടിൽ ജോസഫിെൻറ മകൻ നോബിൾ (15) എന്നിവരാണ് മരിച്ചത്. ഇതിനുപിന്നാലെ ബുധനാഴ്ച വീണ്ടും അപകടമുണ്ടായി. തിടനാട്ട് പാറമടക്കുളത്തിൽ മുത്തച്ഛെൻറയും കൊച്ചുമകളുടെയും ജീവനാണ് വെള്ളം കവർന്നത്. കുളിക്കുന്നതിനിടെ കാൽവഴുതി പാറമടക്കുളത്തില്‍ വീണ കൊച്ചുമകളെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു അപകടം. കാവുംകുളം മുതുപ്ലാക്കല്‍ ബേബിച്ചന് സെബാസ്റ്റ്യൻ (64), മകന് രതീഷിെൻറ മകള്‍ ലിയ മരിയ രതീഷ് (6) എന്നിവരാണ് മരിച്ചത്. ഫയർ ഫോഴ്സിെൻറ കണക്കനുസരിച്ച് മുൻവർഷങ്ങളെ അപേക്ഷിച്ച് ജില്ലയിൽ ഇത്തരം അപകടങ്ങൾ വർധിക്കുകയാണ്. കഴിഞ്ഞവർഷം ജനുവരിമുതൽ ബുധനാഴ്ച വരെ കണക്കനുസരിച്ച് പുഴകളിലും കിണറുകളിലും കുളങ്ങളിലുമായി 128 പേരാണ് മുങ്ങിമരിച്ചത്. കോട്ടയത്താണ് ഏറ്റവും കൂടുതൽ- 44. ചങ്ങനശ്ശേരി-എട്ട്, കടുത്തുരുത്തി- 17, പാലാ-ഏഴ്, ൈവക്കം-17, കാഞ്ഞിരപ്പള്ളി-33 എന്നിങ്ങനെയാണ് മറ്റ് സ്ഥലങ്ങളിലെ കണക്ക്. പാറയിലെ തെന്നലും പുറമെനിന്ന് നോക്കിയാൽ മനസ്സിലാകാത്ത ആഴത്തിലുള്ള കയങ്ങളും ശക്തമായ ഒഴുക്കും പുഴകളിൽ ദുരന്തത്തിന് വഴിയൊരുക്കുന്നു. മദ്യവും മറ്റും ഉപയോഗിച്ചശേഷം കുള ിക്കാനും കിണറുകൾ ശുചീകരിക്കാൻ ഇറങ്ങുന്നതും അപകടം വർധിക്കാൻ കാരണമാകുന്നതായി ഫയർ ഫോഴ്സ് പറഞ്ഞു. പരിചയമില്ലാത്ത പുഴകളിലോ കുളങ്ങളിലോ ഇറങ്ങുന്നതും അപകടങ്ങൾക്കിടയാക്കുന്നുണ്ട്. ബന്ധുവീടുകളിൽ എത്തുന്ന കുട്ടികൾ സമീപെത്ത പുഴകളിൽ കുളിക്കാനിറങ്ങുേമ്പാഴാണ് കൂടുതൽ അപകടം. ഇത്തരം സാഹചര്യങ്ങളിൽ കുട്ടികളും ബന്ധുക്കളും കുടുതൽ ശ്രദ്ധനൽകണമെന്ന ്അധികൃതർ പറയുന്നു. അപകട മേഖലയായ പുഴയോരത്ത് സൂചന ബോർഡുകൾ സ്ഥാപിക്കുന്നതടക്കം നടപടി മരണങ്ങൾ കുറക്കാൻ കാരണമാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story