Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2017 3:25 PM GMT Updated On
date_range 17 May 2017 3:25 PM GMTമേഖല ഒാഫിസുകൾ ഒന്നൊന്നായി പൂട്ടിത്തുടങ്ങി: റബർ ബോർഡ് ആസ്ഥാനം അസമിലേക്ക് മാറ്റാൻ നീക്കം
text_fieldsbookmark_border
കോട്ടയം: റബർ ബോർഡ് ആസ്ഥാനം കേരളത്തിൽനിന്ന് മാറ്റാൻ രഹസ്യനീക്കം. റബർ കൃഷി വ്യാപനത്തിനു നിലവിൽ കേന്ദ്ര സർക്കാർ മുന്തിയ പരിഗണന നൽകുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ എവിടെയെങ്കിലും ആസ്ഥാനം മാറ്റാനാണ് കേന്ദ്രസർക്കാർ നീക്കമെന്നാണ് സൂചന. അസമിനാണ് കൂടുതൽ സാധ്യതയെന്നാണ് വിവരം. കേന്ദ്രസർക്കാർ നടപടിയിൽ കർഷകർക്കൊപ്പം റബർ ബോർഡ് ജീവനക്കാരും ആശങ്കയിലാണ്. ആസ്ഥാനം മാറ്റുന്നതിനു മുന്നോടിയായി റബർ ബോർഡ് മേഖല ഒാഫിസുകൾ ഒന്നൊന്നായി പൂട്ടിത്തുടങ്ങി. ചെലവുചുരുക്കലിെൻറ ഭാഗമായി കോട്ടയം മേഖല ഒാഫിസ് അടച്ചുപൂട്ടിയതിനു പിന്നാലെ 14 ഒാഫിസുകൾകൂടി നിർത്തലാക്കാനുള്ള നടപടിയും ബോർഡ് ആരംഭിച്ചതായാണ് വിവരം. വടവാതൂർ മേഖല ഒാഫിസ് അടച്ചുപൂട്ടിയതും മുന്നറിയിപ്പില്ലാതെയായിരുന്നു. ഇൗ ഒാഫിസിനെ ആശ്രയിച്ചിരുന്ന കർഷകർ ഇപ്പോൾ ചങ്ങനാശ്ശേരി ഒാഫിസിൽ ബന്ധപ്പെടണമെന്നും റബർ ബോർഡ് പറയുന്നു. വിലയിടിവിൽ നട്ടംതിരിയുന്ന 12 ലക്ഷത്തോളം ചെറുകിട കർഷകർക്കും റബർ ഉൽപാദക സംഘങ്ങൾക്കും ആശ്വാസമായിരുന്നു മേഖല ഒാഫിസുകൾ. ഇവ അടച്ചതോടെ സബ്സിഡിക്കും കൃഷി ആവശ്യങ്ങൾക്കും കർഷകരും നെേട്ടാട്ടത്തിലാണ്. എറണാകുളം-കോതമംഗലം ഒാഫിസുകൾ നേരത്തേ നിർത്തലാക്കിയിരുന്നു. ഇനി കാസർകോട്, മണ്ണാർക്കാട് ശ്രീകണ്ഠപുരം അടക്കം 11 ഒാഫിസുകൾ കൂടി അടച്ചുപൂട്ടാനും ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ആവർത്തന-പുതുകൃഷിയടക്കം സഹായങ്ങളും സബ്സിഡികളും നിർത്തലാക്കിയ റബർ ബോർഡിനിപ്പോൾ ചെയർമാനും ഇല്ല. പകരം എക്സിക്യൂട്ടിവ് ഡയറക്ടർക്കാണ് ഭരണച്ചുമതല. ചെയർമാനായി രാഷ്ട്രീയക്കാരെ നിയമിക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. ഇപ്പോൾ അതുമില്ലാതായി. റബർ പ്രൊഡക്ഷൻ കമീഷണർ-സെക്രട്ടറി അടക്കം സുപ്രധാന തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. മാസങ്ങളായി ഒഴിവുള്ള തസ്തികകളിൽപോലും നിയമനം നടത്താൻ കേന്ദ്രസർക്കാർ തയാറായിട്ടില്ല. അസമിലെ ബി.ജെ.പി സർക്കാറാണ് ആസ്ഥാനം മാറ്റാനുള്ള നീക്കത്തിനു പിന്നിലെന്നും ആക്ഷേപമുണ്ട്. ഇപ്പോൾ അസമടക്കം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ റബർ കൃഷി വ്യാപനത്തിനുള്ള നടപടിയും ശക്തമാണ്. ഏക്കറുകണക്കിനു സ്ഥലത്ത് റബർ കൃഷിയുണ്ട്. കേരളത്തിന് അർഹതപ്പെട്ട കോടികൾ ഇപ്പോൾ ആ മേഖലയിൽ ചെലവഴിക്കുകയാണെന്ന ആക്ഷേപവുമുണ്ട്. വർഷംതോറും 1000 കോടിക്ക് മേലാണ് ചെലവഴിക്കുന്നത്. അതിനിടെ കേരളത്തിലെ കർഷകർക്ക് റബർ വിലസ്ഥിരത ഫണ്ടും ലഭിക്കുന്നില്ല. ഫണ്ടിൽ 1000 കോടി കെട്ടിക്കിടക്കുേമ്പാഴാണ് സഹായത്തിനായി കർഷകർ പരക്കംപായുന്നത്. 40 കോടി കുടിശ്ശികയുമുണ്ട്. റബർ ബോർഡിെൻറ കർഷകേദ്രാഹ നടപടിക്കെതിരെ രാഷ്ട്രീയ നേതൃത്വം പ്രതികരിക്കുന്നുണ്ടെങ്കിലും പൂട്ടൽ നടപടിയുമായി മുന്നോട്ട് പോകുകയാണ് കേന്ദ്രസർക്കാർ. കോട്ടയത്തെ റബർ ബോർഡ് കേന്ദ്ര ആസ്ഥാനത്തെ വലിയൊരു വിഭാഗം ജീവനക്കാരെയും ഇതര സംസ്ഥാനങ്ങളിലേക്ക് മാറ്റി. റബർ ബോർഡ് പുനഃസംഘടന നടത്താത്തതും കർഷകരെ വലക്കുന്നുണ്ട്. റബർ നയം പ്രഖ്യാപിക്കുമെന്ന കേന്ദ്രമന്ത്രിയുടെ വാഗ്ദാനവും ജലരേഖയാകുകയാണ്. കേരളത്തിലെ കർഷകരിൽനിന്ന് സെസ് ഇനത്തിൽ പിരിച്ച കോടികളുടെ പ്രയോജനവും കർഷകർക്ക് ലഭിക്കാതെ പോകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story