Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2017 8:33 AM GMT Updated On
date_range 12 July 2017 8:33 AM GMTചിന്നക്കനാലിൽ എട്ടേക്കർ സർക്കാർ ഭൂമി കൈയേറ്റം റവന്യൂ സംഘം ഒഴിപ്പിച്ചു
text_fieldsbookmark_border
*കെട്ടിടവും ഗേറ്റും പൊളിച്ചുനീക്കി മൂന്നാർ: ചിന്നക്കനാൽ വിലക്ക് ഭാഗത്ത് മുത്തമ്മാൾക്കുടിയിൽ ആദിവാസി പുനരധിവാസ പദ്ധതിക്കായി സർക്കാർ മാറ്റിയിട്ടിരുന്ന എട്ടേക്കർ ഭൂമിയിൽ അവകാശവാദം ഉന്നയിച്ച് സ്വകാര്യ വ്യക്തി നടത്തിയ കൈയേറ്റം ഉടുമ്പൻചോല ഡെപ്യൂട്ടി തഹസിൽദാർ രാജീവ്കുമാറിെൻറ നേതൃത്വത്തിൽ ഭൂസംരക്ഷണ സേന ഒഴിപ്പിച്ചു. സ്ഥലത്ത് അനധികൃതമായി നിർമിച്ച തകര ഷീറ്റ് മേഞ്ഞ കെട്ടിടവും ഗേറ്റും പൊളിച്ചുനീക്കി സർക്കാർ ഭൂമിയെന്ന ബോർഡും സ്ഥാപിച്ചു. ഭൂമി കൈയേറ്റത്തിെൻറ പേരിൽ ഇതിനു മുമ്പും നിയമനടപടി നേരിട്ട ചിന്നക്കനാൽ സ്വദേശി വാളൂക്കുന്നേൽ സക്കറിയ ജോസഫ് വർഷങ്ങൾ മുമ്പ് കല്ല് കയ്യാല കെട്ടി കൈവശപ്പെടുത്തിയ ഭൂമിയാണിത്. ചിന്നക്കനാൽ വില്ലേജ് ഓഫിസിലെ രേഖകൾ പ്രകാരം സർവേ 82/1ൽപെട്ട ഇൗ ഭൂമി, 1977ലെ ഭൂ രജിസ്റ്റർ പ്രകാരം ഗ്രാൻറീസ് കൃഷി ചെയ്യുന്നതിന് വനം വകുപ്പിനു വിട്ടുനൽകിയിരുന്നു. പിന്നീട് റവന്യൂ വകുപ്പ് ആദിവാസികളെ കുടിയിരുത്തുന്നതിനായി തിരിച്ചെടുത്ത് 42 പ്ലോട്ടുകളായി അളന്ന് തിരിച്ചിട്ടു. ഇതിൽ 30 പ്ലോട്ടുകൾ ആദിവാസികൾക്ക് പതിച്ചു നൽകുകയുമുണ്ടായി. അവശേഷിച്ച 12 പ്ലോട്ടുകളാണ് സക്കറിയ ജോസഫ് അവകാശവാദം ഉന്നയിച്ച് അധീനതയിലാക്കിയത്. കോളനിക്ക് മധ്യത്തിലൂടെ കടന്നുപോകുന്ന റോഡിെൻറ ഇരുപുറവുമായി കിടക്കുന്ന ഭൂമിക്ക് ചുറ്റിലും കല്ലുകയ്യാല നിർമിച്ച് സുരക്ഷിതമാക്കുകയും സ്ഥലത്തേക്ക് റോഡ് നിർമിച്ച് ഗേറ്റ് സ്ഥാപിക്കുകയും സിമൻറ് ഇഷ്ടിക ഉപയോഗിച്ച് കെട്ടി തകരഷീറ്റുകൾ മേഞ്ഞ് താൽക്കാലിക കെട്ടിടം നിർമിക്കുകയും ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 11ഒാടെ സന്നാഹമായെത്തിയ റവന്യൂ സംഘം ഗേറ്റ് തകർത്ത് ഉള്ളിൽ കടന്ന് ഭൂസംരക്ഷണ നിയമപ്രകാരം സ്ഥലം ഏറ്റെടുത്തതായി പ്രഖ്യാപിച്ച് കെട്ടിടം പൊളിച്ചു നീക്കുകയായിരുന്നു. കെട്ടിടം സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് സർക്കാർവക ഭൂമിയാണെന്നു കാണിക്കുന്ന ബോർഡും സ്ഥാപിച്ചു. മൂന്ന് മണിക്കൂറോളം നീണ്ട ഒഴിപ്പിക്കൽ നടപടിയിൽ ചിന്നക്കനാൽ വില്ലേജ് ഓഫിസർ പവിത്രനും ദേവികുളം, ഉടുമ്പൻചോല എന്നിവിടങ്ങളിലെ ഭൂസംരക്ഷണ സേനാംഗങ്ങളും പെങ്കടുത്തു. ചിന്നക്കനാൽ കൈയേറ്റങ്ങളുടെ പേരിൽ വിവാദത്തിലായ സി.പി.എം പ്രാദേശിക നേതാവിെൻറ നേതൃത്വത്തിൽ ഒരു സംഘം പ്രതിഷേധവുമായി എത്തിയെങ്കിലും അത് വകവെക്കാതെയാണ് റവന്യൂ സംഘം ഒഴിപ്പിക്കൽ പൂർത്തിയാക്കിയത്. കൈയറ്റം ഒഴിപ്പിക്കൽ ശക്തമായി തുടരുമെന്നും ശാന്തൻപാറയിൽ ഏലപ്പട്ടയ ഭൂമിയിൽ പണിതുകൊണ്ടിരിക്കുന്ന കൂറ്റൻ കെട്ടിടം ഉൾപ്പെടെ എല്ലാ അനധികൃത നിർമാണങ്ങളും വരും ദിവസങ്ങളിൽ ഒഴിപ്പിക്കുമെന്നും ഡെപ്യൂട്ടി തഹസിൽദാർ പറഞ്ഞു. ഫോേട്ടാ ക്യാപ്ഷൻ: TDG1 ചിന്നക്കനാലിൽ ഏറ്റെടുത്ത ഭൂമിയിൽ സ്വകാര്യവ്യക്തി സ്ഥാപിച്ചിരുന്ന ഗേറ്റ് ഭൂസംരക്ഷണ സേനാംഗങ്ങൾ പൊളിച്ചുനീക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story