Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2017 5:35 AM GMT Updated On
date_range 7 Dec 2017 5:35 AM GMTനീറുന്ന വേദന പകർത്തി നവമി; ചാനൽ റിയാലിറ്റി ഷോയുമായി മിജു ജോസ്
text_fieldsbookmark_border
കടുത്തുരുത്തി: ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ ഓക്സിജൻ കിട്ടാതെ കുരുന്നുകൾ പിടഞ്ഞു മരിച്ച സംഭവം അവതരിപ്പിച്ച നവമി എ. നായർക്ക് യു.പി വിഭാഗം മോണോ ആക്ടിൽ ഒന്നാംസ്ഥാനം. ചിറക്കടവ് സെൻറ് എഫ്രംസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ നവമി ആദ്യമായാണ് റവന്യൂ ജില്ല കേലാത്സവത്തിൽ മത്സരിച്ചത്. സംസ്കൃതം പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടിയ ഇൗ മിടുക്കി മൂന്നാം ക്ലാസ് മുതൽ മോണോ ആക്ടിൽ സജീവമാണ്. ചിറക്കടവ് പൂഴിക്കുന്നേൽ അഭിലാഷ് കെ. നായർ-സ്മിത ദമ്പതികളുടെ മകളാണ്. വാഴൂർ ഷിബുലാലാണ് നവമിയുടെ പരിശീലകൻ. വ്യാഴാഴ്ച നടക്കുന്ന സംസ്കൃതം കവിത, നാടകം എന്നിവയിലും നവമി മത്സരിക്കുന്നുണ്ട്. ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ മോണോ ആക്ടിൽ ചാനൽ റിയാലിറ്റി ഷോയെ കൂട്ടുപിടിച്ച മിജു ജോസ് ഒന്നാമനായി. ആതിഥേയരായ കടുത്തുരുത്തി സെൻറ് മൈക്കിൾസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ മിജു ജോസ് മുൻ വർഷങ്ങളിലും റവന്യൂ ജില്ലതലത്തിൽ സമ്മാനം നേടിയിട്ടുണ്ട്. അധ്യാപികയായ അനുമോളിെൻറ നേതൃത്വത്തിലാണ് മിജുവിനെ പരിശീലിപ്പിച്ചത്. കടുത്തുരുത്തി കെ.എസ് പുരം മങ്ങാട് കൈതമറ്റത്തിൽ ജോസ്-മിനി ദമ്പതികളുടെ മകനാണ്. പതിവുപോലെ രാഷ്ട്രീയ കൊലപാതകങ്ങൾ, സ്ത്രീപീഡനം, പ്രതികരണശേഷി നഷ്ടപ്പെട്ട സമൂഹം, കാർഗിൽ യുദ്ധം തുടങ്ങിയ വിഷയങ്ങളാണ് കൂടുതലയായും വേദിയിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story