Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2017 3:45 PM GMT Updated On
date_range 17 May 2017 3:45 PM GMTനിർമാണരംഗത്തെ സ്തംഭനം: ഇടപെടണമെന്ന് ജില്ല പഞ്ചായത്ത് യോഗത്തിൽ ആവശ്യം
text_fieldsbookmark_border
കൊല്ലം: ക്വാറികളിൽനിന്ന് പാറ കിട്ടാതെ ജില്ലയിലെ നിർമാണ പ്രവൃത്തികൾ സ്തംഭിച്ച സാഹചര്യത്തിൽ ഇടപെടൽ വേണമെന്ന് ജില്ല പഞ്ചായത്ത് യോഗത്തിൽ ആവശ്യമുയർന്നു. ബദൽ മാർഗങ്ങൾ തേടണമെന്ന നിർദേശം ഉയർന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ വിലങ്ങുതടിയാകുമെന്ന മുന്നറിയിപ്പാണ് ഉദ്യോഗസ്ഥരിൽ നിന്നുണ്ടായത്. പാറ കിട്ടാനില്ലാത്ത സാഹചര്യത്തെ തുടർന്നുണ്ടായ പ്രതിസന്ധി എസ്. ഫത്തഹുദ്ദീനാണ് ശ്രദ്ധയിൽകൊണ്ടുവന്നത്. ജൂൺ 30നകം പൂർത്തീകരിക്കേണ്ട അറുപതോളം പ്രവൃത്തികൾ മുടങ്ങിക്കിടക്കുകയാണ്. പാറക്ക് പകരം കോൺക്രീറ്റ് ചെയ്ത് പ്രവൃത്തി പൂർത്തീകരിക്കാൻ അടിയന്തര ഇടപെടൽ വേണം. ഒാഡിറ്റ് തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ ഇക്കാര്യം ലോക്കൽ ഫണ്ട് ഒാഡിറ്റിെൻറ ശ്രദ്ധയിൽപ്പെടുത്തണമെന്നും അംഗം ആവശ്യപ്പെട്ടു. എന്നാൽ, പ്രവൃത്തിയുടെ സ്വഭാവം മാറുന്നതുകൊണ്ട് സാങ്കേതിക തടസ്സം ഉണ്ടാകാനിടയുണ്ടെന്ന് പൊതുമരാമത്ത് വിഭാഗം അധികൃതർ ചൂണ്ടിക്കാട്ടി. പൊതുമരാമത്ത് സ്ഥിരംസമിതി ഇക്കാര്യം ചർച്ച ചെയ്തെന്നും അടിയന്തര സ്വഭാവമുള്ള കുറേ പ്രവൃത്തികളിൽ പാറക്ക് പകരം കോൺക്രീറ്റ് ചെയ്യാൻ ധാരണയായതായും സ്ഥിരംസമിതി അധ്യക്ഷൻ എൻ. ജയപ്രകാശ് അറിയിച്ചു. പ്രശ്നം സംസ്ഥാന സർക്കാറിെൻറ ശ്രദ്ധയിൽപെടുത്തി പരിഹാരം കാണാൻ നടപടി സ്വീകരിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ജഗദമ്മ ഉറപ്പുനൽകി. പട്ടികജാതി--വർഗ വിഭാഗങ്ങളുടെ ദുഃസ്ഥിതി മാറ്റാൻ കഴിയുന്ന, പദ്ധതികൾ ആവിഷ്കരിക്കണമെന്ന് എസ്. വേണുഗോപാൽ ആവശ്യപ്പെട്ടു. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പോഷകാഹാരവിതരണം, ആദിവാസി കുടുംബങ്ങൾക്ക് ഭവനനിർമാണം തുടങ്ങിയ പഴകിപ്പതിഞ്ഞ പദ്ധതികൾ ആവർത്തിക്കുകയാണ് ചെയ്യുന്നത്. ഞെട്ടിക്കുന്ന കാഴ്ചകളാണ് ആദിവാസി ഉൗരുകളിൽ ഇപ്പോഴും കാണാൻ കഴിയുന്നത്. ആദിവാസികളുടെ ജീവിതസാഹചര്യങ്ങൾ മാറ്റിമറിക്കാനുതകുന്ന പദ്ധതികളാണ് ആവശ്യമെന്നും അംഗം ചൂണ്ടിക്കാട്ടി. ൈട്രബൽ െഡവലപ്മെൻറ് ഓഫിസർ ജില്ല പഞ്ചായത്ത് യോഗത്തിൽനിന്ന് പതിവായി വിട്ടുനിൽക്കുന്നതിനെ അംഗങ്ങൾ വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story