Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപാരിപ്പള്ളി...

പാരിപ്പള്ളി മെഡിക്കൽ കോളജ്: എം.പിക്കെതിരെ സി.പി.എം

text_fields
bookmark_border
കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പിക്കെതിരെ സി.പി.എം ജില്ല കമ്മിറ്റി. താനാണ് മെഡിക്കൽ കോളജിന് അനുമതിവാങ്ങിയതെന്ന വാദം ഉയർത്തുന്ന പ്രേമചന്ദ്രെൻറ പൊള്ളത്തരങ്ങൾ ജനം തിരിച്ചറിയുമെന്ന് ജില്ല സെക്രട്ടറി കെ.എൻ. ബാലഗോപാൽ പറഞ്ഞു. 10 മാസത്തിലധികമായി തുടർച്ചയായ സമരങ്ങളും മറ്റുമായി മെഡിക്കൽ കോളജ് തടസ്സപ്പെടുത്താനുള്ള ശ്രമമാണ് യു.ഡി.എഫും സ്ഥലം എം.പിയും നടത്തിയത്. ഇപ്പോൾ എൽ.ഡി.എഫ് സർക്കാറിെൻറ ശ്രമഫലമായി കോളജിന് അനുമതിലഭിച്ചപ്പോൾ എം.പിയായ താനാണ് കോളജിന് അനുമതിവാങ്ങിയതെന്നാണ് പ്രേമചന്ദ്രെൻറ വാദം. പിണറായി സർക്കാർ അധികാരമേറ്റ് ഒരുവർഷത്തിനകം പൂർത്തീകരിച്ച കെട്ടിടസൗകര്യങ്ങളും ഇരുന്നൂറിലധികം പുതിയ നിയമനങ്ങളും മറ്റ് പശ്ചാത്തല സൗകര്യങ്ങളുമാണ് കോളജ് പ്രവർത്തനമാരംഭിക്കാൻ സഹായകരമായത്. സംസ്ഥാന സർക്കാറിെൻറ പ്രവർത്തനത്തെ അംഗീകരിക്കാതെ ചിലർ ‘എട്ടുകാലി മമ്മൂഞ്ഞാകാൻ‘ ശ്രമിക്കുന്നത് ജനങ്ങൾ മനസ്സിലാക്കുന്നുണ്ട്. പാരിപ്പള്ളി മെഡിക്കൽ കോളജിനോടൊപ്പം നിർമാണം ആരംഭിച്ച ചെന്നൈ ഇ.എസ്.ഐ മെഡിക്കൽ കോളജും കർണാടകത്തിലെ മെഡിക്കൽ കോളജും ഇ.എസ്.ഐക്ക് നടത്താൻ കഴിയില്ലെന്നും സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കർണാടകയിലെയും തമിഴ്നാട്ടിലെയും സംസ്ഥാന സർക്കാറുകൾ ശക്തമായ പ്രതിഷേധവും സമ്മർദവും ചെലുത്തി. ഇതുമൂലം ഇ.എസ്.ഐ കോർപറേഷൻ നേരിട്ട് ഈ സംസ്ഥാനങ്ങളിൽ കോളജുകൾ ആരംഭിച്ചു. ഉമ്മൻ ചാണ്ടി സർക്കാർ കൃത്യമായി ഇടപെടാത്തത് കാരണം മെഡിക്കൽ കോളജ് കേരള സർക്കാർ ഏറ്റെടുക്കേണ്ടിവന്നു. ഏറ്റെടുെത്തങ്കിലും ആശുപത്രി ആരംഭിക്കാനോ അഡ്മിഷൻ നടത്താനോ സർക്കാർ ശ്രമിച്ചില്ല. മെഡിക്കൽ കോളജിന് മെഡിക്കൽ കൗൺസിലിെൻറ അംഗീകാരം നേടിയെടുക്കാനാവുംവിധം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയത് ഇപ്പോഴത്തെ സർക്കാറാണെന്നും സി.പി.എം അവകാശപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story