Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവെളിയത്ത്...

വെളിയത്ത് കുടിവെള്ളം ലോറികളിലെത്തിക്കും

text_fields
bookmark_border
വെളിയം: പഞ്ചായത്തിൽ കുടിവെള്ള ക്ഷാമം നേരിടുന്ന സ്ഥലങ്ങളിൽ ജലവിതരണം പുനരാരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ഷൈല സലിം ലാൽ അറിയിച്ചു. കഴിഞ്ഞ ദിവസം വെളിയം പഞ്ചായത്ത് കുടിവെള്ളം നിർത്തിവെച്ചത് ‘മാധ്യമം’ വാർത്തയാക്കിയിരുന്നു. തുടർന്നാണ് നടപടി. ചെപ്ര, ഓടനാവട്ടം, കളപ്പില, ചെന്നാപ്പാറ, വട്ടമൺത്തറ, കുടവട്ടൂർ എന്നീ പ്രദേശങ്ങളിലാണ് കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്നത്. പഞ്ചായത്തിന് കുടിവെള്ളം വിതരണത്തിനായി പണമില്ലെന്ന കാരണം പറഞ്ഞ് ഒഴുവാക്കുകയായിരുന്നു. നാട്ടുകാർ സമരപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനിടയിലാണ് വെള്ളമെത്തിക്കാമെന്ന തീരുമാനമുണ്ടായത്. പഞ്ചായത്തിലെ 3500ഓളം വീട്ടുകളിലെ കിണറിൽ ഒരുതുള്ളി വെള്ളംപോലും ഇല്ല. ഇവർ സമീപത്തെ തോടുകളെയാണ് ആശ്രയിക്കുന്നത്. ഈ തോടുകൾ മാലിന്യമയമായിരിക്കുകയാണ്. വേനൽ തുടങ്ങുന്നതിന് മുമ്പ് തോടുകൾ നവീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിെച്ചങ്കിലും ഉണ്ടായില്ല. ഇപ്പോൾ ചൂല, കട്ടയിൽ തോടുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പഞ്ചായത്ത് വെള്ള വിതരണം നിർത്തിവെച്ചത് പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കിയിരുന്നു. തുടർന്ന് പഞ്ചായത്തിൽ മാർച്ചും ധർണയും നടത്താൻ വിവിധ സംഘടനകൾ തീരുമാനിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story