Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമഴ; വടക്കൻ മേഖലയിൽ...

മഴ; വടക്കൻ മേഖലയിൽ നൂറോളം വീടുകൾ വെള്ളത്തിൽ

text_fields
bookmark_border
പൂച്ചാക്കൽ: ശക്തമായ മഴയെ തുടർന്ന് ജില്ലയുടെ വടക്കൻ മേഖലയിൽ നൂറോളം വീടുകൾ വെള്ളത്തിൽ. തൈക്കാട്ടുശ്ശേരി, പാണാവള്ളി, അരൂക്കുറ്റി പ്രദേശങ്ങളിലെ വീടുകളാണ് വെള്ളത്തിലായത്. നാട്ടുവഴികളിലെല്ലാം വെള്ളം കയറിയത് മൂലം ദുരിതം അനുഭവിക്കുകയാണ് നാട്ടുകാർ. ലക്ഷംവീട് കോളനികൾ, തീരപ്രദേശത്തെ വീടുകൾ തുടങ്ങിയവ വെള്ളപ്പൊക്ക ഭീഷണിയിലാണ്. തേമ്പാടി ലക്ഷംവീട് കോളനി, പൊറ്റത്തറ കോളനി തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിൽനിന്നുള്ള വെള്ളം ഒഴുക്കിവിടാൻ സാധിക്കുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. പാണാവള്ളി പഞ്ചായത്തിലെ ഊടുപുഴ, അഞ്ചുതുരുത്ത് പ്രദേശങ്ങൾ വെള്ളക്കെട്ടായി മാറിയിരിക്കുകയാണ്. കെട്ടിക്കിടക്കുന്ന വെള്ളം കൊതുകുകൾ പെരുകുന്നതിന് കാരണമായിട്ടുണ്ട്. തോടുകൾ നികന്നുപോയതാണ് വെള്ളം ഒഴുക്കിവിടാൻ കഴിയാത്തതിന് കാരണമാകുന്നത്. ഒട്ടേറെ കൃഷിനാശവും മേഖലയിൽ ഉണ്ടായിട്ടുണ്ട്. അരൂക്കുറ്റി, പെരുമ്പളം, പള്ളിപ്പുറം പ്രദേശങ്ങളിലും മഴക്കെടുതി രൂക്ഷമാണ്. തൈക്കാട്ടുശ്ശേരി പഞ്ചായത്തിൽ കൃഷി ചെയ്യാത്ത പാടങ്ങളിൽനിന്നുള്ള തോടുകൾ അന്യാധീനപ്പെട്ട് പോയതോടെ ഒഴുക്കിവിടാൻ കഴിയുന്നില്ല. പാടങ്ങളിലും വെള്ളം കെട്ടിനിൽക്കുന്നത് രോഗങ്ങൾ പടരാൻ കാരണമാകും. പള്ളിപ്പുറം കുന്നേവെളി ഗോപാല​െൻറ വാഴകൃഷി നശിച്ചു. ചേർത്തല-അരൂക്കുറ്റി റോഡി​െൻറ വിവിധ ഭാഗങ്ങളിൽ വെള്ളം കെട്ടിനിൽക്കുകയാണ്. പൂച്ചാക്കൽ ചന്തയിൽ വെള്ളംകെട്ടി നിൽക്കുന്നത് രോഗങ്ങൾക്ക് കാരണമായിട്ടുണ്ട്. തൈക്കാട്ടുശ്ശേരി വല്യാറ മേഖലയിലും പ്രശ്‌നം രൂക്ഷമാണ്. മത്സ്യബന്ധനത്തിന് പോകാൻ കഴിയാതെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലായി. ചകിരി നനഞ്ഞത് മൂലം പിരിക്കാൻ കഴിയാതെ കയർത്തൊഴിലാളികളും ദുരിതത്തിലായി. പെരുമ്പളം കവല, പാണാവള്ളി ബോട്ടുജെട്ടി തുടങ്ങിയ പ്രദേശങ്ങളിലും വെള്ളം നിറഞ്ഞ് കിടക്കുകയാണ്. കനത്ത മഴയെ തുടർന്ന് ദുരിതത്തിലായവർക്ക് അടിയന്തരമായി സഹായം എത്തിക്കണമെന്ന് സി.പി.ഐ അരൂർ ഈസ്റ്റ് മണ്ഡലം കമ്മിറ്റി സെക്രട്ടറി കെ.കെ. പ്രഭാകരൻ ആവശ്യപ്പെട്ടു. കേരകര്‍ഷക പാക്കേജിന് രൂപം നല്‍കണം -ഫെഡറേഷന്‍ പള്ളിപ്പുറം: തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്ന കേരകൃഷിയെ രക്ഷിക്കാന്‍ പ്രത്യേക രക്ഷാപാക്കേജുകള്‍ പ്രഖ്യാപിച്ച് നടപ്പാക്കാൻ കേന്ദ്ര സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് കേരള സംസ്ഥാന നെല്‍-നാളികേര കര്‍ഷക ഫെഡറേഷ​െൻറ ആഭിമുഖ്യത്തില്‍ ചേർന്ന നാളികേര കര്‍ഷക സമ്മേളനം ആവശ്യപ്പെട്ടു. വന്‍വ്യവസായികളുടെ ആവശ്യം മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ വെളിച്ചെണ്ണ ഇറക്കുമതി ചെയ്യാന്‍ അനുവാദം നല്‍കി. ഇതുമൂലം പൊതുവിപണിയില്‍ വെളിച്ചെണ്ണ വില 30 ശതമാനം കുറവുവന്നു. കേന്ദ്രസര്‍ക്കാര്‍ നയം തിരുത്തി ഇറക്കുമതി തടയാനുള്ള മാര്‍ഗങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ഫെഡറേഷന്‍ പ്രസിഡൻറ് ബേബി പാറക്കാടന്‍ ആവശ്യപ്പെട്ടു. വര്‍ക്കിങ് പ്രസിഡൻറ് ജോര്‍ജ് തോമസ് ഞാറക്കാട് അധ്യക്ഷത വഹിച്ചു. കേരള കര്‍ഷക ജനപക്ഷം സംസ്ഥാന പ്രസിഡൻറ് ആൻറണി കരിപ്പാശ്ശേരി മുഖ്യപ്രഭാഷണം നടത്തി. പ്രദീപ് കൂട്ടാല, മാത്യു സക്കറിയ, ഫ്രാന്‍സിസ് വാറുണ്ണി, ജോസഫ് ഫെര്‍ണാണ്ടസ്, മാത്യു കാരക്കാട്ടില്‍, ബൈജു മാന്നാര്‍, വിഷ്ണു എസ്. നായര്‍, ജോഷി പരുത്തിക്കല്‍, എം. ബഷീര്‍കുട്ടി പത്തനാപുരം എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story