Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2018 5:17 AM GMT Updated On
date_range 22 Feb 2018 5:17 AM GMTകാവുങ്കര^ ഇരമല്ലൂർ റോഡ് നിർമാണം; ഹൈകോടതിയെ സമീപിക്കാനൊരുങ്ങി നാട്ടുകാർ
text_fieldsbookmark_border
കാവുങ്കര- ഇരമല്ലൂർ റോഡ് നിർമാണം; ഹൈകോടതിയെ സമീപിക്കാനൊരുങ്ങി നാട്ടുകാർ മൂവാറ്റുപുഴ: കാവുങ്കര- ഇരമല്ലൂർ റോഡ് നിർമാണം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഹൈകോടതിയെ സമീപിക്കുന്നു. നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ച കരാറുകാരനെതിരെയും പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കുമെതിരെയും നടപടി വേണമെന്നും ഇവർ ആവശ്യപ്പെടുന്നു. ബസുകളും നൂറുകണക്കിനാളുകളും ദിവസവും സഞ്ചരിക്കുന്ന ഇൗ റോഡിെൻറ നിർമാണം നിലച്ചിട്ട് മാസം കഴിഞ്ഞു. ഇതിനെതിരെ ജനപ്രതിനിധികൾ അടക്കമുള്ളവർ പരാതിയുമായി എത്തിയിരുെന്നങ്കിലും നിർമാണം പൂർത്തിയാക്കിയിരുന്നില്ല. മൂവാറ്റുപുഴ- കോതമംഗലം ദേശീയപാതക്ക് സമാന്തരമായി നഗരത്തിലെ കീച്ചേരിപ്പടിയിൽനിന്ന് ആരംഭിച്ച് കോതമംഗലത്തെ നെല്ലിക്കുഴിയിൽ അവസാനിക്കുന്ന 14 കിലോമീറ്റർ റോഡാണിത്. ടെൻഡർ ചെയ്ത ആറ് കിലോമീറ്റർ റോഡിൽ കീച്ചേരിപ്പടി മുതൽ നിരപ്പ് വരെയുള്ള നാല് കിലോമീറ്റർ മാത്രമാണ് ടാറിങ് നടത്തിയത്. മുഴുവൻ ബില്ലും മാറിയശേഷമാണ് കരാറുകാരൻ നിർമാണം നിർത്തിയതെന്ന് ആരോപണമുണ്ട്. റോഡ് നിർമാണം ആരംഭിച്ചിട്ട് മൂന്നുവർഷം കഴിഞ്ഞു. ഏറെ കാത്തിരിപ്പിനൊടുവിൽ നബാർഡാണ് നിർമാണത്തിന് ഫണ്ട് അനുവദിച്ചത്. മഴമൂലം നിർത്തുന്നുവെന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാൽ, മഴ മാറി മാസങ്ങൾ കഴിഞ്ഞിട്ടും തുടർനടപടിയുണ്ടായില്ല. റോഡ് തകർന്നതുമൂലം കാൽനടപോലും ദുസ്സഹമാണ്. പല ഭാഗത്തും വെള്ളക്കെട്ടും രൂപപ്പെട്ടു. കഴിഞ്ഞ മാർച്ചിനുമുമ്പ് നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. മണ്ണിട്ടുയർത്തി റോഡ് വീതി കൂട്ടൽ, കലുങ്ക് നിർമാണം, ടാറിങ് എന്നിവക്കായിരുന്നു ഫണ്ട് അനുവദിച്ചത്. വീതികൂട്ടൽ മിക്കയിടത്തും പൂർത്തിയായി. കലുങ്ക് നിർമാണവും ടാറിങ്ങുമാണ് പൂർത്തിയാക്കാനുള്ളത്. ചിത്രം ' കാവുങ്കര- ഇരമല്ലൂർ റോഡ് തകർന്നനിലയിൽ ഫയൽ നെയിം Road .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story