Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുനമ്പം ബോട്ടപകടം:...

മുനമ്പം ബോട്ടപകടം: കൊലയാളി കപ്പലിനായി അന്വേഷണം

text_fields
bookmark_border
കൊച്ചി: മുനമ്പത്തുനിന്ന് മത്സ്യബന്ധനത്തിനുപോയ ബോട്ട് ഇടിച്ചുതകർത്തശേഷം നിർത്താതെപോയ കപ്പലിനായി അന്വേഷണം തുടങ്ങി. മർക്കൈൻറൽ ഡിപ്പാർടുമ​െൻറാണ് കൊലയാളി കപ്പലിന് അന്വേഷണം നടത്തുന്നത്. ചൊവ്വാഴ്ച പുലർച്ച 3.30ഓടെ കൊച്ചിയിൽനിന്ന് 24 നോട്ടിക്കൽ മൈൽ അകലെ ചേറ്റുവ പുറംകടലിലായിരുന്നു അപകടം. പുലർച്ച മൂന്നിനും നാലിനുമിടയിൽ ഇതുവഴി കടന്നുപോയ കപ്പലുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. നാലു കപ്പലാണ് നിരീക്ഷണത്തിലുള്ളത്. ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ എണ്ണക്കപ്പലായ എം.വി ദേശ് ശക്തിയാണ് ആദ്യം മുതൽ സംശയനിഴലിലുള്ളത്. അപകടസമയത്തെ കപ്പലി​െൻറ സ്ഥാനംവും ദിശയും കണക്കാക്കിയായിരുന്നു അത്തരമൊരു നിഗമനം. ഡോണിയർ വിമാനത്തിൽ നടത്തിയ നിരീക്ഷണത്തിനുശേഷം നാവികസേന ചൊവ്വാഴ്ച തന്നെ ഇക്കാര്യം കപ്പൽ ജീവനക്കാരെ അറിയിച്ചിരുന്നു. എന്നാൽ, കപ്പൽ അപകടമുണ്ടാക്കിയിട്ടില്ലെന്നും വിവരം ഓഫിസിൽ അറിയിച്ചശേഷം തുടർനടപടി സ്വീകരിക്കാമെന്നുമായിരുന്നു ജീവനക്കാരുടെ നിലപാട്. നാവികസേന ഇക്കാര്യങ്ങൾ ഡി.ജി ഷിപ്പിങ്ങിനെ അറിയിച്ചു. തുടർന്ന് ഷിപ്പിങ് അധികൃതരുടെ നിർദേശത്തെത്തുടർന്ന് കപ്പൽ മംഗലാപുരത്ത് അടുപ്പിച്ചു. അപകടസമയം ഇതുവഴി കടന്നുപോയ മറ്റു മൂന്നു കപ്പലുകൾകൂടി സംശയനിഴലിലുണ്ട്. മുംബൈ തീരത്തടുക്കാൻ കപ്പലുകളോട് മർക്കൈൻറൽ ഡിപ്പാർടുമ​െൻറ് നിർദേശിച്ചു. നാലു കപ്പലുകളിൽനിന്നും വോയ്‌സ് ഡാറ്റ റെക്കോഡും അനുബന്ധ രേഖകളും ഉൾപ്പെടെ പിടിച്ചെടുക്കും. കപ്പലുകളുടെ മുൻഭാഗം ഉൾപ്പെടെ പ്രത്യേകം പരിശോധന നടത്തും. അതിനുശേഷമാകും അപകടമുണ്ടാക്കിയ കപ്പൽ ഏതെന്ന് ഒദ്യോഗികമായി സ്ഥിരീകരിക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story