Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2017 4:08 PM GMT Updated On
date_range 19 May 2017 4:08 PM GMTറോഡിനെ ചൊല്ലി തർക്കം; പാലം കൈവരി നിർമാണം മുടങ്ങി
text_fieldsbookmark_border
മൂവാറ്റുപുഴ: റോഡ് ആരുെടതാണെന്നതിനെ ചൊല്ലി നഗരസഭ, പൊതുമരാമത്ത് വകുപ്പുകൾ തമ്മിെല തർക്കത്തെത്തുടർന്ന് ബൈപാസിലെ പാലത്തിെൻറ കൈവരി നിർമാണം മുടങ്ങി. രണ്ടാഴ്ച മുമ്പ് കൈവരിയില്ലാത്ത പാലത്തിൽനിന്ന് വീണ് ബൈക്ക് യാത്രക്കാരനായ ഇതര സംസ്ഥാന തൊഴിലാളി മരിച്ചിരുന്നു. തുടർന്ന്, പാലത്തിന് കൈവരി നിർമിക്കുമെന്ന പ്രഖ്യാപനവുമായി നഗരസഭ രംഗത്തുവന്നിരുന്നു. പാലം ആരുടെ കീഴിലാെണന്ന തർക്കം ഇതിനിടെ ഉടലെടുത്തിരുന്നു. ഇതോടെ കൈവരി നിർമാണം വേണ്ടന്നുവെക്കുകയായിരുന്നു. വെള്ളൂർക്കുന്നത്തുനിന്ന് ആരംഭിച്ച് - കീച്ചേരിപ്പടി ജങ്ഷനിൽ ദേശീയപാതയുമായി സന്ധിക്കുന്ന ബൈപാസ് 1995ലാണ് നിർമിച്ചത്. വെള്ളൂർക്കുന്നം പാടശേഖരത്തിൽ ഇ.ഇ.സി മാർക്കറ്റ് നിർമാണവുമായി ബന്ധപ്പെട്ടാണ് റോഡ് നിർമാണം പൂർത്തിയാക്കിയത്. റോഡിൽ കിഴുക്കാവിൽ തോടിന് കുറുകെ ചെറിയപാലം നിർമിച്ചങ്കിലും കൈവരി പണിതിരുന്നില്ല. അന്ന് ഇതിെൻറയെല്ലാം നിർമാണം പൂർത്തിയാക്കിയത് നഗരസഭയായിരുന്നു. തിരക്ക് ഏറെയൊന്നുമില്ലാതിരുന്ന അക്കാലത്ത് പാലത്തിന് കൈവരിയില്ലാത്തത് പ്രശ്നമായിരുന്നില്ല. റോഡിൽ തിരക്കേറി അപകടങ്ങൾ തുടർക്കഥയായതോടെയാണ് പാലത്തിന് കൈവരി വെക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തുവന്നത്. എന്നാൽ, നടപടി സ്വീകരിക്കാൻ നഗരസഭ തയാറായില്ല. ഇതരസംസ്ഥാന തൊഴിലാളി മരിച്ചതോടെ നാട്ടുകാർ വീണ്ടും കൈവരി ആവശ്യവുമായി രംഗത്തുവന്നു. ഇതോടെയാണ് നടപടി സ്വീകരിക്കാമെന്ന് പ്രഖ്യാപിച്ചതും തുടർന്ന് അവകാശത്തർക്കത്തിെൻറ പേരിൽ പിന്തിരിഞ്ഞതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story