Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2017 1:18 PM GMT Updated On
date_range 28 March 2017 1:18 PM GMTകമ്പനികളിൽനിന്ന് കസേര വാങ്ങി വഞ്ചിച്ച കേസ്; ഒരാൾ പിടിയിൽ
text_fieldsbookmark_border
പെരുമ്പാവൂർ: കമ്പനികളിൽനിന്നും പ്ലാസ്‌റ്റിക് കസേരകൾ വാങ്ങി പണം നൽകാതെ വഞ്ചിച്ച കേസിൽ ഒരാളെ പൊലീസ് പിടികൂടി. തിരുവനന്തപുരം വട്ടവിള ഭാഗത്ത് മണലി എതിർക്കര ശിവനിലയം വീട്ടിൽ കൃഷ്ണകുമാറിനെയാണ് (38) പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. കേസിലെ ഒന്നാം പ്രതി അനീഷ് (40), മറ്റൊരു പ്രതി ജിജി വർഗീസ് (39) എന്നിവർ പിടിയിലാകാനുണ്ട്. വല്ലം കടമ്പൂക്കാട്ടിൽ എക്സ്പോർട്ട്സ് എന്ന സ്ഥാപനത്തിൽ നിന്നും 7,60,000 രൂപ വിലയുള്ള കാരിസ് കമ്പനി നിർമിതമായ പ്ലാസ്‌റ്റിക് കസേരകൾ വാങ്ങിയശേഷം പണം അഞ്ച് ദിവസത്തിനകം കമ്പനി അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത് നൽകാമെന്ന് വിശ്വസിപ്പിച്ച പ്രതികൾ 50000 രൂപ ട്രാൻസ്ഫർ ചെയ്ത് നൽകിയ ശേഷം ബാക്കി തുക നൽകാതെ വഞ്ചിച്ചതായാണ് കേസ്. വാങ്ങുന്ന കസേരകൾ പലസ്ഥലങ്ങളിലും കുറഞ്ഞ വിലയ്ക്ക് വിറ്റു. കമ്പനി മാനേജർ നിജിൻ തോമസ് പെരുമ്പാവൂർ സ്‌റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്‌റ്റ്. സമാന രീതിയിൽ തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ പ്രതിക്കെതിരെ കേസുള്ളതായി പൊലീസ് പറഞ്ഞു. കൂടാതെ സമാന രീതിയിലുള്ള തട്ടിപ്പിന് വേറേയും പരാതികൾ ലഭിച്ചതായും പൊലീസ് വ്യക്തമാക്കി. രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ പെരുമ്പാവൂർ എസ്.ഐയും സംഘവും തിരുവനന്തപുരത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story