Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്കൂള്‍ വാഹനങ്ങളുടെ...

സ്കൂള്‍ വാഹനങ്ങളുടെ പരിശോധനയും ഡ്രൈവര്‍മാര്‍ക്ക് പരിശീലനവും ബുധനാഴ്ച

text_fields
bookmark_border
കോതമംഗലം: താലൂക്കിലെ സ്കൂള്‍ വാഹനങ്ങളുടെ പരിശോധനയും ഡ്രൈവര്‍മാര്‍ക്കുള്ള പരിശീലന ക്യാമ്പും ബുധനാഴ്ച രാവിലെ ഒന്‍പതിന് മലയിന്‍കീഴ് ബൈപാസില്‍ നടക്കും. മേഖലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വാഹനങ്ങള്‍ പരിശോധനക്ക് ഹാജരാക്കുകയും വാഹനങ്ങളില്‍ പതിക്കാനുള്ള സ്റ്റിക്കറുകള്‍ ഏറ്റുവാങ്ങുകയും ചെയ്യണമെന്ന് ജോയന്‍റ് ആര്‍.ടി.ഒ ബാബു ജോണ്‍ അറിയിച്ചു. വാഹനങ്ങള്‍ ഗോള്‍ഡന്‍ യെല്ളോ (മഞ്ഞ) നിറംപെയ്ന്‍റ് ചെയ്യണം. ജനല്‍ ഗ്ളാസുകള്‍ക്ക് താഴെ 10 സെ.മി വീതിയില്‍ ബ്രൗണ്‍ നിറത്തില്‍ ബോര്‍ഡര്‍ വരയ്ക്കണം. സ്ഥാപനത്തിന്‍െറ പേരും ഫോണ്‍ നമ്പറും നാലുവശത്ത് പ്രദര്‍ശിപ്പിക്കണം. കൂടാതെ പിറകുവശത്ത് അടിയന്തര ഘട്ടങ്ങളില്‍ ബന്ധപ്പെടേണ്ട പൊലീസ്,ഫയര്‍,മോട്ടോര്‍ വാഹന വകുപ്പ്, ചൈല്‍ഡ്ലൈന്‍ തുടങ്ങിയവയുടെ ടോള്‍ ഫ്രീ നമ്പറുകളും പ്രദര്‍ശിപ്പിക്കണം. ഫസ്റ്റ് എയ്ഡ് ബോക്സ്, അഗ്നി രക്ഷാ ഉപകരണം എന്നിവ ഉണ്ടായിരിക്കണം. 50 കിലോമീറ്റര്‍ സ്പിഡ് പരിമിതപ്പെടുത്തിയ സ്പീഡ് ഗവേണര്‍ സ്ഥാപിച്ച് പ്രവര്‍ത്തനക്ഷമമാണെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഉറപ്പുള്ള വാതിലുകളും, ബാഗുകള്‍ സൂക്ഷിക്കുന്നതിന് പ്രത്യേക സ്ഥലവും, ഉയരം കുറഞ്ഞ കുട്ടികള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ ഹാങ്ങര്‍ സ്ട്രിപ്പുകള്‍ ഘടിപ്പിക്കണം. ജനലഴികള്‍ക്ക് കുറുകെ 10 സെ.മി. വ്യത്യാസത്തില്‍ ഗ്രാബ് റെയിലുകള്‍ സ്ഥാപിക്കണം. ലൈറ്റ്, മീഡിയം വാഹനം ഓടിക്കുന്നവര്‍ക്ക് ചുരുങ്ങിയത് 10 വര്‍ഷം ഡ്രൈവിങ്ങ് പരിചയവും, ഹെവി വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷവും പരിചയവും ആവശ്യമാണ്. ഡ്രൈവര്‍മാര്‍ മുന്‍കാലങ്ങളില്‍ അമിത വേഗതക്കും, മദ്യപാനത്തിനും ശിക്ഷിക്കപ്പെട്ടവരാകരുത്. ഡോര്‍ അറ്റന്‍റര്‍മാരെ നിയോഗിക്കണം. പരിശീലന ക്ളാസുകളില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കിയവരാകണം വാഹനങ്ങള്‍ കൈകാര്യം ചെയ്യേണ്ടത്. ഓരോ സ്ഥാപനത്തിലുമുള്ള വാഹനങ്ങളും ജീവനക്കാരെ കുറിച്ചും വാഹന രജിസ്റ്റര്‍ സൂക്ഷിക്കണം. ഓരോ വാഹനത്തിലെയും കുട്ടികളെ കുറിച്ച് സ്ഥാപനത്തിലും വാഹനത്തിലും രജിസ്റ്റര്‍ സൂക്ഷിക്കണം. പ്രായം 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് ഒരു സീറ്റാണ് അനുവദിച്ചിരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story