Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2017 4:31 PM GMT Updated On
date_range 20 May 2017 4:31 PM GMTബാവിക്കര െറഗുലേറ്റര്‍ കം ബ്രിഡ്ജ് മൂന്നുമാസത്തിനകം നിർമാണം തുടങ്ങും
text_fieldsbookmark_border
കാസർകോട്: ബാവിക്കരയിൽ സ്ഥാപിക്കുന്ന െറഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതിയുടെ നിർമാണപ്രവർത്തനം മൂന്നുമാസത്തിനകം ആരംഭിക്കാൻ ധാരണയായി. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ചേർന്ന വാട്ടര്‍ റിസോഴ്സ് സബ്ജക്ട് കമ്മിറ്റി യോഗം ഇതുസംബന്ധിച്ച് ചർച്ചനടത്തി. 27.45 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്ക് ഒരുമാസത്തിനകം ഭരണാനുമതി ലഭിക്കും. തുടര്‍ന്ന് ടെൻഡര്‍ നടപടികളും ആരംഭിക്കും. ജലവിഭവ മന്ത്രി മാത്യു ടി. തോമസ്, എന്‍.എ. നെല്ലിക്കുന്ന് എം.എൽ.എ എന്നിവരുടെയും വകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് യോഗം ചേർന്നത്. പദ്ധതിയുടെ ഡീറ്റയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് (ഡി.പി.ആർ) തയാറായെന്നും ഒരുമാസത്തിനകം ഭരണാനുമതി നല്‍കി ടെൻഡര്‍ വിളിക്കുമെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചിരുന്നു. ബാവിക്കര ആലൂരിൽ നിർമാണം പാതിവഴിയിൽ നിലച്ച റെഗുലേറ്റർ കം ബ്രിഡ്ജിെൻറ സ്ഥാനത്താണ് പുതിയ പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്. 1995ൽ ഡിസൈൻ തയാറാക്കി 2005ൽ പണിതുടങ്ങിയ െറഗുലേറ്റർ കം ബ്രിഡ്ജ് കരാറുകാരുടെ നിസ്സഹകരണം കാരണമാണ് പൂർത്തീകരിക്കാൻ കഴിയാഞ്ഞതെന്ന് മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. പിന്നീട് മണലെടുപ്പ് കാരണം പുഴയുടെ അടിത്തട്ട് താഴ്ന്നുപോവുകയും പുതിയ ഡിസൈൻ ആവശ്യമായിവരുകയും ചെയ്തു. പുതിയ ഡിസൈനനുസരിച്ച് വിദഗ്ധസമിതിയുടെ ശിപാർശപ്രകാരമുള്ള പുതുക്കിയ ഡീറ്റയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് പ്രകാരമാണ് നിർമാണം നടത്തുന്നത്. കഴിഞ്ഞദിവസമാണ് ഡി.പി.ആർ സർക്കാറിന് ലഭിച്ചത്. അരനൂറ്റാണ്ടിലേറെയായി കാസർകോട്ടുകാരും സമീപ പഞ്ചായത്ത് നിവാസികളും അനുഭവിച്ചുകൊണ്ടിരിക്കുന്ന ജലക്ഷാമത്തിന് പദ്ധതിയുടെ പൂർത്തീകരണത്തോടെ പരിഹാരമാകുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story