Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാഞ്ഞങ്ങാട്...

കാഞ്ഞങ്ങാട് കാവ്യോത്സവത്തിന് ഉജ്ജ്വലസമാപനം

text_fields
bookmark_border
കാഞ്ഞങ്ങാട്: രണ്ടുദിവസമായി കാഞ്ഞങ്ങാടിന് നവ്യാനുഭവം സമ്മാനിച്ച കാവ്യോത്സവത്തിന് ഉജ്ജ്വലസമാപനം. സമാപനസമ്മേളനം കവി കല്‍പറ്റ നാരായണന്‍ ഉദ്ഘാടനംചെയ്തു. വൃത്തവും ഘടനയും കവിതക്ക് അധികപ്പറ്റല്ളെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ, അത് ഹൃദയത്തില്‍തൊടുന്ന കവിതയായിരിക്കണം. മനുഷ്യന് അന്യഥാ ആവിഷ്കരിക്കാന്‍ കഴിയാത്ത ഒന്നിന്‍െറ ഭാഷയാണ് കവിത. ഇന്ന് കവികള്‍ ഒരുപാടുണ്ട്. എന്നാല്‍, മലയാളികളുടെ ഹൃദയത്തില്‍തൊടുന്ന കവികളില്ല. പണ്ട് ഭക്തിപ്രസ്ഥാനത്തിന്‍െറ സമയത്ത് തുഞ്ചത്ത് രാമാനുജനെഴുത്തച്ഛനും കുഞ്ചന്‍ നമ്പ്യാരും കബീര്‍ദാസും തുളസീദാസും സൂര്‍ദാസും പേര്‍ഷ്യന്‍ കവികളുമെല്ലാം മനുഷ്യന്‍െറ മഹത്തായ ധര്‍മസങ്കടങ്ങളെക്കുറിച്ച് കവിതയെഴുതിയവരായിരുന്നു. അതുകൊണ്ടുതന്നെ കാലത്തെയും അതിജീവിച്ച് ആ കവിതകള്‍ നിലനില്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ രാജ്മോഹന്‍ നീലേശ്വരം അധ്യക്ഷത വഹിച്ചു. നെഹ്റു കോളജ് സെക്രട്ടറി കെ. രാമനാഥന്‍, സി. മുനീര്‍, എം. അഖില്‍ എന്നിവര്‍ സംസാരിച്ചു. ഡോ. കെ.പി. ഷീജ സ്വാഗതവും ഫോക്ലോര്‍ സെക്രട്ടറി യു.വി. പ്രണവ് നന്ദിയും പറഞ്ഞു. ചടങ്ങില്‍ കവി ദിവാകരന്‍ വിഷ്ണുമംഗലത്തിന്‍െറ പുതിയ കവിതാസമാഹാരമായ കൊയക്കട്ട കല്‍പറ്റ നാരായണന്‍ കവയിത്രി ആര്യനന്ദക്ക് നല്‍കി പ്രകാശനം ചെയ്തു. രാധ ശിവകുമാറും സംഘവും പി കവിതകളുടെ നൃത്താവിഷ്കാരം അവതരിപ്പിച്ചു. കവിത ടാക്കീസില്‍ വയലാര്‍ രാമവര്‍മയുടെ രാവണപുത്രി എന്ന കവിതക്ക് കെ.പി. ശശികുമാര്‍ മോണോആക്ട് ഒരുക്കി. തുടര്‍ന്ന് ബേബി ലക്ഷ്മി ആര്‍. നായര്‍ അവതരിപ്പിച്ച കല്യാണസൗഗന്ധികം ഓട്ടന്‍തുള്ളല്‍, താടക എന്ന രാജകുമാരിയെക്കുറിച്ചുള്ള കേരളനടനം എന്നിവയും അരങ്ങേറി. വള്ളത്തോളിന്‍െറ അനിരുദ്ധന്‍െറ മകന്‍ എന്ന കവിതയെക്കുറിച്ചുള്ള മറുത്ത്കളിയും ശ്രദ്ധേയമായി. ആറ്റൂരിനെക്കുറിച്ച് പ്രസിദ്ധകവി അന്‍വര്‍ അലി സംവിധാനംചെയ്ത മറുവിളി എന്ന ഡോക്യുമെന്‍ററിയും കാവ്യോത്സവത്തില്‍ അവതരിപ്പിച്ചു. സപ്തഭാഷാ കവിസംഗമവും നടന്നു. തുടര്‍ന്ന് വിവിധ കവികളുടെ ദേശവും കവിതയും വിലയിരുത്തിയുള്ള ചര്‍ച്ചനടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story