Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇനിയെന്ത്?...

ഇനിയെന്ത്? ചോദ്യങ്ങൾക്ക് മുന്നിൽ പകച്ച് മോഹനെൻറ മനസ്സ്

text_fields
bookmark_border
കണ്ണൂർ: എന്തുചെയ്യും? എങ്ങോട്ടുപോകും? ചോദ്യങ്ങൾ ഒരുപാടാണ് മോഹനെൻറ മനസ്സിൽ. ഒന്നിനും ഉത്തരം കണ്ടെത്താനും മോഹനന് കഴിയുന്നുമില്ല. ആഗസ്റ്റ് ഒമ്പതിനുണ്ടായ ഉരുൾപൊട്ടലിൽ നാമാവശേഷമായ ഇരുനിലവീട്ടിനരികിൽ സങ്കടക്കണ്ണീരൊഴുക്കി നിൽക്കുന്ന മോഹനെൻറ നിസ്സഹായാവസ്ഥ കണ്ടുനിൽക്കുന്ന ആരുടെയും കണ്ണ് നനയിപ്പിക്കും. ആഗസ്റ്റ് ഒമ്പതിന് ഉച്ചക്ക് 2.30ഒാടെയാണ് കരിക്കോട്ടക്കരി വെന്തചാപ്പയിലെ കൊല്ലപ്പണിക്കാരനായ മോഹനെൻറ വീട് പൂർണമായും തകർന്നടിഞ്ഞത്. പിതാവിെൻറ കാലം മുതൽ കഴിഞ്ഞ 50 വർഷമായി ഇതേ പറമ്പിൽ കുടുംബവീട്ടിൽ താമസിച്ചുവന്ന മോഹനൻ രണ്ടുവർഷം മുമ്പാണ് പുതിയ വീടെടുത്തത്. സ്വർണവും ഭൂസ്വത്തിെൻറ രേഖയും പണയംവെച്ചും അല്ലാതെയും സംഘടിപ്പിച്ച 15 ലക്ഷത്തോളം രൂപയുടെ ബാങ്ക് വായ്പയുൾെപ്പടെ 20 ലക്ഷം രൂപ ചെലവഴിച്ചാണ് മോഹനൻ ത‍െൻറ സ്വപ്നവീട് പൂർത്തിയാക്കിയത്. വീടിനായി സംഘടിപ്പിച്ച വായ്പകൾ തീർക്കാനുള്ള തത്രപ്പാടിനിടെയാണ് പ്രകൃതിദുരന്തത്തിൽപെട്ട് ഒരു കുടുംബത്തിെൻറ പ്രതീക്ഷയാകെ തകർന്നടിഞ്ഞത്. മോഹനെൻറ പേരിലുള്ള 26 സെൻറ് പുരയിടവും ഉരുൾപൊട്ടലിൽ ഉപയോഗിക്കാൻ കഴിയാത്തവിധം നശിച്ചിട്ടുണ്ട്. ഇനിയിവിടെ വീട് വെക്കരുതെന്ന നിർദേശവും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. ഭാര്യയെയും മക്കളെയുംകൊണ്ട് എങ്ങോട്ടുപോകുമെന്ന ഒരൊറ്റ ചോദ്യത്തിനുപോലും ദിവസങ്ങൾ കഴിഞ്ഞിട്ടും മോഹനന് ഉത്തരം കണ്ടെത്താനായിട്ടില്ല. ദുരന്തത്തിൽപെട്ടവർക്ക് അർഹമായ നഷ്ടപരിഹാരം ലഭിക്കുമെന്ന അധികൃതരുടെ ഉറപ്പിന്മേൽ മാത്രമാണ് മോഹനെൻറ പ്രതീക്ഷ. പടം sp03 തകർന്നടിഞ്ഞ ഇരുനിലവീടിനരികെ മോഹനൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story