Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sep 2017 5:34 AM GMT Updated On
date_range 21 Sep 2017 5:34 AM GMTകണ്ണൂർ സർവകലാശാല യൂനിയൻ (shoulder) ഉദ്ഘാടനത്തിന് വേദി നിഷേധിച്ച നിർമലഗിരി കോളജ് അധികൃതരുടെ നടപടി വിവാദമാകുന്നു
text_fieldsbookmark_border
കൂത്തുപറമ്പ്: കണ്ണൂർ സർവകലാശാല യൂനിയൻ ഉദ്ഘാടനത്തിന് വേദി നിഷേധിച്ച നിർമലഗിരി കോളജ് അധികൃതരുടെ നടപടി വിവാദമാകുന്നു. കന്നട സാഹിത്യകാരൻ കെ.എസ്. ഭഗവാൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിക്കാണ് സംഘർഷത്തിന് കാരണമാകുമെന്നുപറഞ്ഞ് കോളജ് അധികൃതർ വേദി നിഷേധിച്ചത്. നാളെ നടക്കുന്ന ഉദ്ഘാടന പരിപാടി കോളജിന് പുറത്തുെവച്ച് നടത്താനുള്ള ഒരുക്കത്തിലാണ് സർവകലാശാല യൂനിയൻ ഭാരവാഹികൾ. രാജ്യത്തെ അറിയപ്പെടുന്ന സാഹിത്യകാരനും വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധനുമായ കെ.എസ്. ഭഗവാൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിക്ക് വേദി നിഷേധിച്ചതാണ് വിവാദമായിട്ടുള്ളത്. മുൻകാലങ്ങളിൽ കണ്ണൂർ യൂനിവേഴ്സിറ്റിക്ക് കീഴിലെ വിവിധ കോളജുകളിലാണ് യൂനിയൻ ഉദ്ഘാടനം നടന്നിരുന്നത്. സർവകലാശാല വൈസ് ചാൻസലർ ഉൾപ്പെടെ പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടിക്ക് കോളജുകൾ സ്വമേധയാ ആതിഥ്യമൊരുക്കുകയായിരുന്നു പതിവ്. നിർമലഗിരിയിൽ ഔപചാരികമായി ഉദ്ഘാടനം ചെയ്യാനാണ് കണ്ണൂർ സർവകലാശാല യൂനിയൻ തീരുമാനിച്ചിരുന്നത്. കോളജ് അധികൃതർക്ക് ഇതുസംബന്ധിച്ച് കത്ത് നൽകുകയും ചെയ്തിരുന്നുവെന്നാണ് യൂനിയൻ ഭാരവാഹികളുടെ വിശദീകരണം. എന്നാൽ, ഇല്ലാത്ത കാരണം പറഞ്ഞ് യൂനിയൻ ഉദ്ഘാടനത്തിന് വേദി നിഷേധിക്കുന്ന സമീപനമാണ് കോളജ് അധികൃതർ സ്വീകരിച്ചിട്ടുള്ളതെന്നാണ് ഭാരവാഹികൾ ആരോപിക്കുന്നത്. ഏറക്കാലത്തെ കെ.എസ്.യുവിെൻറ കുത്തക തകർത്താണ് ഇത്തവണ നിർമലഗിരി കോളജ് യൂനിയൻ എസ്.എഫ്.ഐ പിടിച്ചെടുത്തത്. എസ്.എഫ്.ഐ യൂനിയൻ പിടിച്ചെടുത്തതിലുള്ള വിരോധമാണ് ഉദ്ഘാടനത്തിന് വേദി നിഷേധിക്കാൻ മാനേജ്മെൻറിനെ പ്രേരിപ്പിച്ചതെന്നും ഇവർ ആരോപിക്കുന്നു. കെ.എസ്. ഭഗവാനെപ്പോലുള്ള സാഹിത്യകാരന്മാർ പങ്കെടുക്കുന്ന വേദിക്ക് അനുമതി നിഷേധിച്ച നിർമലഗിരി കോളജ് അധികൃതരുടെ നടപടി പുരോഗമന ആശയക്കാർക്കിടയിലും ചർച്ചയായിട്ടുണ്ട്. കോളജിൽ മാനേജ്മെൻറ് അനുമതി നിഷേധിച്ചെങ്കിലും നാളെ രാവിലെ 10 മണിക്ക് തന്നെ കാമ്പസിനുപുറത്ത് പരിപാടി സംഘടിപ്പിക്കാനുള്ള നീക്കമാണ് വിദ്യാർഥികൾ നടത്തുന്നത്. വേദി നിഷേധിച്ച കോളജ് അധികൃതരുടെ നടപടിയിൽ എസ്.എഫ്.ഐ നേതാക്കൾ പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story