Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Nov 2017 5:26 AM GMT Updated On
date_range 28 Nov 2017 5:26 AM GMTഹാദിയയുടെ ശബ്ദം അനഘയിലൂടെ
text_fieldsbookmark_border
ചെമ്മനാട്: ''ഇൗ കരച്ചിൽ എെൻറ നാരായണിയുടേതല്ലല്ലോ...'' വൈക്കം മുഹമ്മദ് ബഷീറിെൻറ 'മതിലുകളി'ലെ നാരായണിയുടെ കരച്ചിൽ അനഘയുടെ ഭാവാഭിനയത്തിലൂടെ ഹാദിയയുടെ നിശ്ശബ്ദവിലാപമായി മാറി. ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ മോേണാ ആക്ടിൽ ഒന്നാംസ്ഥാനം നേടിയ അനഘ സി. നാരായണൻ ബഷീറിെൻറ നോവലിലെ സന്ദർഭങ്ങൾ, പ്രണയിച്ച കുറ്റത്തിന് വീട്ടുതടങ്കലിലടക്കപ്പെട്ട ഹാദിയയുടെ അനുഭവങ്ങളിലേക്ക് പരിവർത്തനം ചെയ്യുകയായിരുന്നു. നാരായണിക്ക് ചുറ്റുമുണ്ടായിരുന്ന തടവറയുടെ മതിലുകൾ ഹാദിയയെ അദൃശ്യമായി വലയംചെയ്യുകയാണെന്ന് അനഘ പറയാതെ പറയുന്നു. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയായ അനഘ അഞ്ചാം തവണയാണ് ജില്ല സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടുന്നത്. അഞ്ചാംതരം മുതൽ ജില്ലതലത്തിൽ മത്സരിക്കുന്നുണ്ട്. രണ്ടുതവണ സംസ്ഥാന കലോത്സവത്തിൽ രണ്ടാം സ്ഥാനവും ഒരുതവണ മൂന്നാം സ്ഥാനവും നേടി. കാഞ്ഞങ്ങാട് ആർട്ട് ഫോറം പ്രസിഡൻറ് സി. നാരായണെൻറയും സുജാതയുടെയും മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story