Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകരിഞ്ഞ...

കരിഞ്ഞ കണ്ടലുകൾക്ക് ജീവനേകാൻ ‘പച്ചകെട്ടൽ’

text_fields
bookmark_border
പാപ്പിനിശ്ശേരി: ദേശീയപാതയോരത്ത് മാലിന്യമൊഴുക്കിയതിനെ തുടർന്ന് കരിഞ്ഞ കണ്ടൽക്കാടുകൾക്ക് പുതുജീവനേകാൻ ‘പച്ചകെട്ടലു’മായി പരിസ്ഥിതിപ്രവർത്തകർ. േമയ് 23-ന് വൈകീട്ട് നാലുമണിക്ക് നടക്കുന്ന പരിപാടിയിൽ പ്രമുഖർ പെങ്കടുക്കുമെന്ന് മലബാർ പരിസ്ഥിതി സമിതി ഭാരവാഹികൾ അറിയിച്ചു. പാപ്പിനിശ്ശേരി പിലാത്തറ റോഡ് നവീകരണത്തിെൻറയും മേൽപ്പാല നിർമാണത്തിെൻറയും ഭാഗമായ ഭൂഗർഭ മണ്ണും ചളിയും കെ.എസ്.ടി.പി. കരാറുകാരാണ് ഇവിടെ ഒഴുക്കിയത്. ടൺകണക്കിന് പാഴ്വസ്തുക്കളാണ് ദേശീയപാതയോരത്തെ സമൃദ്ധമായ ഉപ്പട്ടി കണ്ടൽക്കാടുകൾക്കുള്ളിൽ തള്ളിയത്. വേരുകൾ കരിഞ്ഞ കണ്ടലുകള്‍ ഉണങ്ങുകയായിരുന്നു. കാലവർഷം തുടങ്ങുന്നതോടെ പുതിയ കണ്ടൽചെടികൾ നട്ടുപിടിപ്പിക്കണമെന്നാണ് മലബാർ പരിസ്ഥിതി സമിതി ആവശ്യപ്പെടുന്നത്. ഇതുസംബന്ധിച്ച് സമിതി ജില്ല കലക്ടർക്കും കെ.എസ്.ടി.പി അധികൃതർക്കും നിവേദനം നൽകി. ഈ വിഷയം സമൂഹശ്രദ്ധയിൽ കൊണ്ടുവരുന്നതിെൻറ ഭാഗമായാണ് കരിഞ്ഞ കണ്ടലുകളെ പച്ചിലകളും മറ്റും ഉപയോഗിച്ച് പച്ചകെട്ടൽ പരിപാടി നടത്തുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story