Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2017 12:16 PM GMT Updated On
date_range 16 May 2017 12:16 PM GMTഅധികൃതർ തിരിഞ്ഞുനോക്കിയില്ല; നാട്ടുകാർ റോഡ് ഗതാഗതയോഗ്യമാക്കി
text_fieldsbookmark_border
ചെറുതോണി: അധികൃതർ തിരിഞ്ഞുനോക്കാതായതോടെ നാട്ടുകാരിൽനിന്ന് പണം സമാഹരിച്ച് പ്രദേശവാസികൾ കീരിത്തോട്-ഏഴാംകൂപ്പ്-പകുതിപ്പാലം റോഡ് കോൺക്രീറ്റ് ചെയ്തു. നൂറുകണക്കിന് കുടുംബങ്ങൾ പാർക്കുന്ന പ്രദേശത്ത് റോഡിെൻറ ശോച്യാവസ്ഥമൂലം ഒാട്ടം വിളിച്ചാൽ വാഹനങ്ങൾക്ക് എത്താൻ മടിയാണ്. ഇവിടേയക്ക് ജീപ്പ് വരുന്നതിന് 450 രൂപയോളം നൽകേണ്ടിയിരുന്നു. അതിനാൽ രോഗികളടക്കമുള്ളവരെ ആശുപത്രിയിലെത്തിക്കാൻ പ്രദേശവാസികൾ കഷ്ടപ്പെടുന്നു. 48വർഷം മുമ്പ് പോബ്സൺ കമ്പനി കൂപ്പുവെട്ടാൻ നിർമിച്ച റോഡാണ് പ്രദേശവാസികൾ ഉപയോഗിക്കുന്നത്. ഈ പാതക്ക് സർക്കാറിെൻറ ഭാഗത്തുനിന്ന് സഹായം ലഭിച്ചിട്ടില്ല. കഞ്ഞിക്കുഴി പഞ്ചായത്തിലെ കാർഷിക മേഖലയുടെ നട്ടെല്ലായ ഇവിടം വികസനകാര്യത്തിൽ ഏറ്റവും പിന്നിലാണ്. പഞ്ചായത്ത് അധികൃതരുടെ കെടുകാര്യസ്ഥതയാണ് റോഡിെൻറ ദുരവസ്ഥക്ക് കാരണമെന്ന് പറയുന്നു. നൂറുകണക്കിന് സ്കൂൾ-കോളജ് വിദ്യാർഥികൾ പഠിക്കുന്ന ഇവിടെനിന്ന് നാലുകിലോമീറ്റർ നടന്ന് പകുതിപ്പാലത്ത് എത്തിയാലെ ബസിൽ കയറാൻ കഴിയൂ. റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികളുടെ നേതൃത്വത്തിൽ സംസ്ഥാനപാത കഴിഞ്ഞദിവസം ഉപരോധിച്ചിരുന്നു. നടപടി ഉണ്ടാകാഞ്ഞതിനെത്തുടർന്നാണ് പിരിവെടുത്ത് കുഴികൾ കോൺക്രീറ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story