Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2017 12:44 PM GMT Updated On
date_range 22 March 2017 12:44 PM GMTചെലവിടുന്നത് ലക്ഷങ്ങൾ; രണ്ടു വർഷമായിട്ടും പൊതുശ്മശാനം പൂർത്തിയായില്ല
text_fieldsbookmark_border
വെള്ളിയാമറ്റം: ലക്ഷങ്ങൾ ചെലവഴിച്ചിട്ടും വെള്ളിയാമറ്റത്തെ പൊതുശ്മശാന നിർമാണം പൂർത്തിയായില്ല. രണ്ടു ഘട്ടമായി 55 ലക്ഷം രൂപയാണ് ഇവിടെ െചലവഴിക്കുന്നത്. ശ്മശാനത്തിനു അനുകൂലമായും പ്രതികൂലമായും ജനങ്ങൾ അണിനിരന്നതോടെ വിഷയം കോടതി കയറി. 2015 ജൂണിനു മുമ്പ് പണി പൂർത്തിയാക്കി തുറക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി അദാലത് കോടതിയെ അറിയിച്ചു. തുടർന്ന് നിർമാണം പുനരാരംഭിച്ചെങ്കിലും ഇപ്പോഴും ഇഴയുകയാണ്. 40 ലക്ഷം രൂപയായിരുന്നു ആദ്യഘട്ടത്തിലെ ടെൻഡർ തുക. ഇത് മുടക്കി കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് കെട്ടിടവും ഫർണസും ജനറേറ്ററും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചു. ഇതിെൻറ പേരിൽ അഴിമതി ആരോപണവും വിജിലൻസ് അന്വേഷണവും നടക്കുന്നുണ്ട്. വൻ വിലയ്ക്കാണ് ഉപകരണങ്ങൾ വാങ്ങിക്കൂട്ടിയത് എന്നാണ് ആരോപണം. ഇവക്ക് രണ്ടു വർഷമായിരുന്നു വാറൻറി കാലാവധി. ഇത് കഴിഞ്ഞതിനാൽ എന്തെങ്കിലും തകരാർ സംഭവിച്ചാൽ പഞ്ചായത്തിനു ലക്ഷങ്ങൾ നഷ്ടമാകും. ഒരിക്കൽപോലും ഇവ പ്രവർത്തിപ്പിച്ച് നോക്കാനായിട്ടില്ല. ചുറ്റുമതില്‍, പൂന്തോട്ടം, ചിതാഭസ്മം ശേഖരിക്കാനുള്ള ടാങ്ക്, വെള്ളത്തിെൻറ സംവിധാനം എന്നിവ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. പ്രദേശവാസികൾ തൊടുപുഴയിലെയും മൂവാറ്റുപുഴയിലെയും ശ്മശാനങ്ങളിലാണ് മൃതദേഹം സംസ്കരിക്കാൻ കൊണ്ടുപോകുന്നത്. തൊടുപുഴ^വെള്ളിയാമറ്റം റോഡരികിൽ ഇളംദേശത്ത് ആധുനിക രീതിയിൽ പണി ആരംഭിച്ച പൊതുശ്മശാനത്തിെൻറ നിർമാണം നിലക്കാനും കോടതി കയറാനും കാരണങ്ങൾ നിരവധിയാണ്. 40 ലക്ഷം രൂപ വകകൊള്ളിച്ച് രണ്ടുവര്‍ഷം മുമ്പ് ശ്മശാന നിര്‍മാണം ആരംഭിച്ചു. ടെൻഡര്‍ നടപടികള്‍ സ്വീകരിച്ച് പണി കരാറുകാരനെയാണ് ഏല്പിച്ചത്. പഞ്ചായത്തിലെ എൻജിനീയറിങ് വിഭാഗം എസ്റ്റിമേറ്റ് തയാറാക്കി നൽകി. ഇതോടെ ഇയാൾ പണിതുടങ്ങിെവക്കുകയും ചെയ്തു. പിന്നീട് ഇയാളെ നിർമാണച്ചുമതലയിൽനിന്ന് മാറ്റി. മാനദണ്ഡങ്ങൾ പാലിക്കാതെ പദ്ധതിയുടെ നിര്‍വഹണ ചുമതല കോസ്റ്റ്ഫോര്‍ഡ് എന്ന ഏജന്‍സിക്ക് കൈമാറി. തുടർന്ന്, ഏതാനും രാഷ്ട്രീയ നേതാക്കളാണ് നിർമാണത്തിനു മേൽനോട്ടം വഹിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു. പഞ്ചായത്ത് എൻജിനീയറിങ് വിഭാഗത്തിന് അനുമതിയില്ലാതെയാണ് നിർമാണച്ചുമതല മാറ്റിയതെന്നും ആരോപണമുണ്ട്. ഇതോടെ, പരാതിയുമായി ജനം വീണ്ടും കോടതിയെ സമീപിച്ചു. ഇതേതുടർന്ന് ചുറ്റുമതിൽ ഉൾെപ്പടെ അനുബന്ധ നിർമാണങ്ങൾക്കായി നിലവിലെ ഭരണസമിതി 15 ലക്ഷം രൂപ അനുവദിച്ചു. മാർച്ച് 31ന് മുമ്പ് നിർമാണം പൂർത്തിയാക്കുമെന്നാണ് പഞ്ചായത്ത് ഭരണസമിതി കോടതിയിൽ ഉറപ്പ് നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story