Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2017 10:59 AM GMT Updated On
date_range 12 Jun 2017 10:59 AM GMTസാധാരണക്കാർക്ക് പാർപ്പിട സൗകര്യം ഒരുങ്ങുന്നു
text_fieldsbookmark_border
അടിമാലി: സാധാരണക്കാർക്ക് പാർപ്പിട സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന തൊഴിൽ വകുപ്പ് നടപ്പാക്കിയ ഭവനം ഫൗണ്ടേഷൻ പദ്ധതിയുടെ നിർമാണം അവസാന ഘട്ടത്തിലേക്ക്. ഇനി സാധാരണകാർക്കും കുറഞ്ഞ നിരക്കിൽ താമസ സൗകര്യം സ്വന്തമാക്കാം. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽനിന്ന് 200 മീറ്റർ അകലെ മച്ചിപ്ലാവിന് സമീപമാണ് ഭവന സമുച്ചയം. 420 സ്ക്വയർ ഫീറ്റിലുള്ള 217 ഫ്ലാറ്റുകളുടെ നിർമാണം അവസാന ഘട്ടത്തിലെത്തി. നിർമാണ പുരോഗതി കഴിഞ്ഞ ആഴ്ച തൊഴിൽ വകുപ്പ് സെക്രട്ടറി ടോം ജോസഫ് വിലയിരുത്തി. കഴിഞ്ഞ സർക്കാറിെൻറ കാലത്താണ് സാധാരണക്കാർക്ക് ഭവനം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഭവനം ഫൗണ്ടേഷൻ പദ്ധതിക്ക് തുടക്കംകുറിച്ചത്. ഇതിന് വകുപ്പ് ഇവിടെ രണ്ട് ഏക്കർ സ്ഥലം വാങ്ങി. എറണാകുളം കേന്ദ്രമായ നന്മ േപ്രാപർട്ടീസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് നിർമാണ ചുമതല ഏൽപിച്ചു. കഴിഞ്ഞ ഒന്നര വർഷത്തിനിടെ നിർമാണം അന്തിമ ഘട്ടത്തിലായി. രണ്ടുലക്ഷം രൂപ അഡ്വാൻസ് വാങ്ങി ഫ്ലാറ്റ് ബുക്ക് ചെയ്യുന്നതിനും എട്ടുലക്ഷം രൂപയോളം നൽകി ഫ്ലാറ്റ് സ്വന്തമാക്കുന്നതിനും ഉള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. കെട്ടിട സമുച്ചയത്തിന് വാഹന പാർക്കിങ് സൗകര്യവും മറ്റ് അടിസ്ഥാന സൗകര്യവും ഒരുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story