Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2017 10:59 AM GMT Updated On
date_range 12 Jun 2017 10:59 AM GMTടെൻഡർ നടപടി പൂർത്തീകരിച്ചില്ല: ജില്ല പഞ്ചായത്തിന് നഷ്ടം 15 കോടി രൂപ
text_fieldsbookmark_border
ഇടുക്കി: കഴിഞ്ഞ വർഷത്തെ ടെൻഡർ നടപടി പൂർത്തീകരിക്കാൻ കഴിയാത്തതുമൂലം ജില്ല പഞ്ചായത്തിന് നഷ്ടം 15 കോടി രൂപ. 2015-16 സാമ്പത്തിക വർഷത്തെ മുഴുവൻ പദ്ധതികളും മാർച്ച് 31നകം പൂർത്തിയാക്കേണ്ടതായിരുന്നു. അത് നടന്നില്ല. തുടർന്ന് സ്പിൽ ഓവർ പദ്ധതികളാക്കി സർക്കാർ സമയം നീട്ടിക്കൊടുത്തു. ജില്ല പഞ്ചായത്തിെൻറ എൽ.എസ്.ജി.ഡി വിഭാഗത്തിെൻറ മെല്ലെപ്പോക്ക് നയം മൂലമാണ് പദ്ധതി പൂർത്തീകരിക്കാൻ കഴിയാതെ വന്നത്. എക്സിക്യൂട്ടിവ് എൻജിനീയറുടെ നിസ്സഹരണവും ഭരണസമിതിയെ വലച്ചു. ജില്ല പഞ്ചായത്ത് അംഗങ്ങൾ പ്രതിഷേധിച്ചതോടെ എക്സിക്യൂട്ടിവ് എൻജിനീയർ 2016 ആഗസ്റ്റ് 15നകം മുഴുവൻ സ്പിൽ ഓവർ പദ്ധതികളുടെ ടെൻഡർ നടപടികളും പൂർത്തിയാക്കി ഡിസംബർ 31നകം പദ്ധതി നിർവഹണം പൂർത്തിയാക്കാമെന്ന് ജില്ല പഞ്ചായത്ത് കമ്മിറ്റിക്ക് ഉറപ്പുനൽകി. ഇതും പാലിച്ചില്ല. 2016-17 സാമ്പത്തിക വർഷം ജില്ല പഞ്ചായത്ത് 385 നിർമാണങ്ങൾ ഏറ്റെടുത്തിരുന്നു. ജോലികൾ പൂർത്തീകരിച്ച് 2017 മാർച്ച് 31ന് മുമ്പ് ബിൽ നൽകാൻ കഴിഞ്ഞത് അഞ്ച് പ്രവൃത്തികൾക്കുമാത്രമാണ്. 2016 ഡിസംബർ 20ന് മുമ്പ് ജില്ല പഞ്ചായത്തിെൻറ എൽ.എസ്.ജി.ഡി നടപ്പാക്കേണ്ട മുഴുവൻ പദ്ധതികളും പൂർത്തിയാക്കുമെന്ന് ചീഫ് എൻജിനീയർ നൽകിയ ഉറപ്പും പാഴ്വാക്കായി. ജില്ല പഞ്ചായത്ത് പ്രസിഡൻറടക്കം 11 മെംബർമാർക്ക് തദ്ദേശ ഭരണ മന്ത്രിയുടെ മുന്നിൽെവച്ച് ചീഫ് എൻജിനീയർ നൽകിയ ഉറപ്പാണ് ലംഘിച്ചതെന്ന് ഭരണസമിതി അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു. 385 പ്രവൃത്തികളിൽ 42 പ്രവൃത്തികൾക്ക് ഇതുവരെ സാേങ്കതിക അനുമതി നടപടിപോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ടെൻഡർ നടപടി പൂർത്തീകരിച്ച് നടപ്പാക്കിയ പ്രവൃത്തികളുടെ എണ്ണം 200ൽ താഴെ മാത്രം. ഇതോടെ പദ്ധതി നിർവഹണത്തിൽ ജില്ല പഞ്ചായത്ത് 13ാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. കഴിഞ്ഞ സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ പദ്ധതി നിർവഹണത്തിൽ ജില്ല പഞ്ചായത്ത് പൂർത്തിയാക്കിയത് 3.2 ശതമാനം പണികൾ മാത്രമാണ്. ബാക്കി 96.8 പദ്ധതികളും ഡിസംബറിനുള്ളിൽ പൂർത്തീകരിക്കേണ്ട സ്പിൽ ഓവർ പദ്ധതികളിലേക്ക് മാറ്റുകയായിരുന്നു. രൂക്ഷമായ ഭരണപ്രതിസന്ധിയെ തുടർന്നുണ്ടായ ഫണ്ട് വിനിയോഗത്തിലെ വീഴ്ച പല പഞ്ചായത്ത് അംഗങ്ങളും ചൂണ്ടിക്കാട്ടിയെങ്കിലും മാർച്ച് 31 ശേഷവും ഭരണസമിതി യോഗം വിളിച്ചുചേർത്ത് പ്രതിസന്ധി തരണം ചെയ്യുന്നതിന് ആലോചന നടത്താൻപോലും പ്രസിഡൻറ് തയാറായില്ലെന്ന് ഭരണസമിതി അംഗങ്ങളടക്കം കുറ്റപ്പെടുത്തുന്നു. പദ്ധതി നിർവഹണത്തിൽ സംഭവിച്ച പിടിപ്പുകേട് ചൂണ്ടിക്കാട്ടി വെള്ളിയാഴ്ചത്തെ കമ്മിറ്റിയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങളായ 12 പേർ ഒപ്പിട്ട അടിയന്തര പ്രമേയം കൊണ്ടുവന്നെങ്കിലും അവതരണാനുമതി നിഷേധിച്ചു. അംഗങ്ങൾ പ്രതിഷേധിച്ചതോടെ പ്രമേയം അടുത്ത കമ്മിറ്റിയിൽ അജണ്ടയായി ചേർത്ത് അവതരിപ്പിക്കാമെന്ന് മറുപടി നൽകിയിരിക്കുകയാണ് പ്രസിഡൻറ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story