Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightചന്ദനമരങ്ങൾ...

ചന്ദനമരങ്ങൾ മുറിച്ചുകടത്തി

text_fields
bookmark_border
മറയൂർ: പഞ്ചായത്തിലെ സ്വകാര്യ ഭൂമിയിലെ ചന്ദനമരങ്ങൾ മുറിച്ചുകടത്തി. കോവിൽകടവ് ശിവക്ഷേത്രത്തിനു പിറകുവശത്തെ പുരയിടത്തിൽനിന്ന രണ്ട് ചന്ദനമരങ്ങളാണ് ബുധനാഴ്ച രാത്രി മോഷ്ടാക്കൾ മുറിച്ചുകടത്തിയത്. എറണാകുളം സ്വദേശി എം.കെ. സോമെൻറ പുരയിടത്തിൽനിന്ന് ഒരു ചന്ദനമരവും കോവിൽകടവിലെ വ്യാപാരി അംബി എന്ന പ്രദീപിെൻറ പുരയിടത്തിൽനിന്ന് ഒരു മരവുമാണ് മുറിച്ചുകടത്തിയത്. മേഖല കേന്ദ്രീകരിച്ച് മാസങ്ങളായി ചന്ദനമോഷണം നടക്കുന്നുണ്ടെങ്കിലും പ്രതികളെയോ തൊണ്ടിയോ കണ്ടെത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തെ മുഴുവൻ മരങ്ങളും കടത്തി. സഹായഗിരി ഹോസ്പിറ്റൽ പരിസരത്തുനിന്ന് രണ്ടു മരങ്ങളും തെങ്കാശിനാഥൻ ക്ഷേത്രപരിസരത്തുനിന്ന് രണ്ടു മരങ്ങളും ഉൾപ്പടെ നിരവധി ചന്ദനമരങ്ങളാണ് മാസങ്ങൾക്കുള്ളിൽ നഷ്ടപ്പെട്ടത്. പൊലീസിലും വനംവകുപ്പിനും സ്ഥല ഉടമകൾ പരാതി നൽകാറുണ്ടെങ്കിലും ഒരു നടപടിയോ അന്വേഷണമോ നടത്താറില്ല ഇത് മുതലാക്കിയാണ് മോഷ്ടാക്കൾ സ്വകാര്യ ഭൂമി കേന്ദ്രീകരിച്ച് ചന്ദനമോഷണം വ്യാപകമാകാൻ പ്രധാന കാരണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story