Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവരട്ടാര്‍...

വരട്ടാര്‍ പുനരുദ്ധാരണം മേല്‍നോട്ടത്തിന് ജനകീയ സമിതി

text_fields
bookmark_border
തിരുവല്ല: വരട്ടാര്‍ പുനരുദ്ധാരണത്തിനു തദ്ദേശഭരണ സ്ഥാപനങ്ങളുടെ മേഖലകളില്‍ നടത്തുന്ന യോഗങ്ങള്‍ക്ക് തുടക്കമായി. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് നേതൃത്വത്തില്‍ നടത്തിയ ആദ്യ യോഗം പത്തനംതിട്ട ജില്ല പഞ്ചായത്ത് പ്രസിഡൻറ് അന്നപൂര്‍ണാദേവി ഉദ്ഘാടനം ചെയ്തു. വരട്ടാര്‍ പുനരുദ്ധാരണത്തിനു മേല്‍നോട്ടം നല്‍കുന്നതിന് ജനകീയ സമിതി രൂപവത്കരിച്ചു.വരട്ടാറില്‍ നടത്തുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അതത് പ്രദേശത്തെ ജനകീയ സമിതിയുടെ മേല്‍നോട്ടം ഉണ്ടാകും. വരട്ടാറിലൂടെ വെള്ളമൊഴുക്കുക എന്നതിനൊപ്പം ഇതിനോട് ചേര്‍ന്ന പൂവണ്ണാപ്പുഴത്തോട്, പുങ്കയിൽതോട്, തീപ്പുകചാല്‍, ചേന്നാത്ത്, നരയന്‍കള്ളി തോടുകള്‍ തുടങ്ങിയവയുടെ പുനരുദ്ധാരണവും സാധ്യമാക്കും. നദിയുടെ ആഴംകൂട്ടുന്നത് സര്‍ക്കാറുമായി ബന്ധപ്പെട്ട് നടത്തുന്ന ശാസ്ത്രീയ പഠനത്തിനുശേഷം മാത്രമായിരിക്കും. ആദ്യ ഘട്ടത്തില്‍ നാമമാത്രമായി ആഴം കൂട്ടാനും മണ്‍സൂണ്‍ കാലത്തെ വെള്ളമൊഴുക്ക് സുഗമമാക്കാനും സാഹചര്യമൊരുക്കും.സമീപങ്ങളിലെ കൃഷിക്ക് സഹായകരമായ വിധം അനുബന്ധ പദ്ധതികള്‍ക്ക് രണ്ടാം ഘട്ടത്തില്‍ നടപ്പാക്കേണ്ട നിർദേശങ്ങളും യോഗത്തിൽ ഉയർന്നു. പുതുക്കുളങ്ങര- കോയിപ്രം ചപ്പാത്തുകള്‍ പൊളിച്ച് പുതിയ പാലം നിർമിക്കാനുള്ള സര്‍ക്കാര്‍ നിർദേശത്തിനു യോഗം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ തമ്മിലും പഞ്ചായത്തുകള്‍ തമ്മിലുമുള്ള ഏകോപനത്തിന് പദ്ധതി പൂര്‍ത്തിയാകുന്നതുവരെ അതോറിറ്റി രൂപവത്കരിക്കാനും നിർദേശമുണ്ടായി. 29ന് മന്ത്രി മാത്യു ടി. തോമസിെൻറ നേതൃത്വത്തില്‍ നടക്കുന്ന വരട്ടാര്‍ യാത്രക്ക് മുന്നോടിയായി 25ന് മാതൃകാ യാത്ര നടത്തും. വരട്ടാറിലൂടെയുള്ള യാത്രക്ക് തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ വഴിതെളിക്കും. അന്യാധീനപ്പെട്ട വരട്ടാര്‍ തീരത്ത് ജൈവവൈവിധ്യം സംരക്ഷിക്കുന്ന സസ്യങ്ങള്‍ നട്ടുപിടിപ്പിക്കാനും തീരുമാനിച്ചു. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗീത അനില്‍കുമാര്‍ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് എന്‍. രാജീവ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story