Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2017 12:28 PM GMT Updated On
date_range 1 May 2017 12:28 PM GMTകെ.സിക്ക് പാർട്ടിയിൽ പുതിയ ദൗത്യം; ആലപ്പുഴക്ക് അഭിമാനവും പ്രതീക്ഷയും
text_fieldsbookmark_border
ആലപ്പുഴ: ജനപ്രതിനിധി എന്ന നിലയിൽ പാർലമെൻറിലും തിളങ്ങുന്ന കെ.സി ദേശീയ രാഷ്ട്രീയത്തിെൻറ താക്കോൽ സ്ഥാനത്തേക്ക് എത്തുേമ്പാൾ ജില്ലക്ക് അഭിമാനം. ആലപ്പുഴയുടെ വളർത്തുമകനാണ് ഇതിനകം പാർലമെൻറിലെ തിളക്കമാർന്ന പ്രകടനത്തിലൂടെ ദേശീയ ശ്രദ്ധയിലേക്ക് ഉയർന്ന കെ.സി.വേണുഗോപാൽ. ജനപ്രതിനിധി എന്ന നിലയിൽ എന്നും ജനപക്ഷത്ത് നിലയുറപ്പിച്ച് അദ്ദേഹം നടത്തുന്ന സമർപ്പിത പ്രവർത്തനമാണ് അടുപ്പക്കാർ കെ.സി എന്നു വിളിക്കുന്ന കെ.സി വേണുഗോപാലിനെ എ.െഎ.സി.സി ജനറൽ സെക്രട്ടറി എന്ന പുതിയ ചുമതല ഏൽപിക്കാൻ പാർട്ടി ദേശീയ നേതൃത്വത്തെ പ്രേരിപ്പിച്ചതും. പുന്നപ്ര വയലാറിെൻറ സമരപാരമ്പര്യം പേറുന്ന കമ്യൂണിസ്റ്റ് കോട്ടയിലേക്ക് 1996 ലാണ് കോൺഗ്രസുകാരനായ കെ.സി. വേണുഗോപാലിെൻറ വരവ്. 96ൽ കന്നിയങ്കത്തിൽ തന്നെ ആലപ്പുഴയിൽ നിന്ന് നിയമസഭയിലേക്ക് വിജയിച്ച് ജൈത്രയാത്രക്കും തുടക്കമിട്ടു. വരത്തനെന്നും മറ്റും ആക്ഷേപിച്ച് മാറ്റിനിർത്താൻ ശ്രമമുണ്ടായെങ്കിലും നാടിെൻറ ഭാഗമായി മാറിയ കെ.സി നിയമസഭയിലേക്കും ലോക്സഭയിലേക്കും നടന്ന മൽസരങ്ങളിലൊന്നും ആലപ്പുഴ കൈവിട്ടില്ല. ഒരു സമയത്ത് കെ.പി.സി.സി പ്രസിഡൻറ് സ്ഥാനത്തേക്കുപോലും കെ.സിയുടെ പേര് പറഞ്ഞുകേട്ടിരുന്നു. ഇപ്പോൾ എ.കെ. ആൻറണിക്കും വയലാർ രവിക്കുമൊക്കെ ഒപ്പം കോൺഗ്രസ് ഹൈകമാൻഡിെൻറ ഭാഗമാകുകയാണ്. ദേശീയ രാഷ്ട്രീയത്തിൽ തിരിച്ചടികൾ നേരിടുന്ന കോൺഗ്രസിന് പുതുജീവൻ പകരാനുള്ള ദൗത്യം ഏറ്റെടുത്ത് മുന്നോട്ടുപോകുന്ന കെ.സി എന്ന ചെറുപ്പക്കാരൻ ഇനിയും ഉയരങ്ങളിലെത്തുമെന്ന് അദ്ദേഹത്തെ അടുത്തറിയുന്നവർക്കെല്ലാം ഉറപ്പാണ്. ഇത് ആലപ്പുഴക്ക് നൽകുന്ന പ്രതീക്ഷകളും വളരെ വലുതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story