Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightദുരിതം വിതച്ച്...

ദുരിതം വിതച്ച് കൊല്ലകടവിൽ കന്നുകാലിച്ചന്ത

text_fields
bookmark_border
ചെങ്ങന്നൂർ: കൊല്ലകടവ് മാര്‍ക്കറ്റില്‍ കഴിഞ്ഞ കുറെനാളായി പ്രവര്‍ത്തിക്കുന്ന കന്നുകാലിച്ചന്ത ദുരിതം വിതക്കുന്നു. കൊല്ലകടവ് ജങ്ഷനില്‍നിന്ന് 50 മീറ്റര്‍ മാറിയാണ് ചന്ത പ്രവര്‍ത്തിക്കുന്നത്. ചന്തയുടെ തെക്കും പടിഞ്ഞാറും ഭാഗത്ത് പൊതുവഴിയാണ്. ഈ വഴിയുടെ ഇരുവശവും നൂറുകണക്കിന് ആളുകള്‍ പാര്‍ക്കുന്നു. കൂടാതെ, അനവധി കച്ചവടസ്ഥാപനങ്ങളുമുണ്ട്. അംഗന്‍വാടി, പോസ്റ്റ് ഓഫിസ് ഉൾപ്പെടെ പൊതുസ്ഥാപനങ്ങളും ഈ വഴിയിലാണ്. ചൊവ്വ, ശനി ദിവസങ്ങളിലാണ് കന്നുകാലിക്കച്ചവടം നടത്തുന്നത്. സമീപസ്ഥലങ്ങള്‍ മലിനപ്പെടുകയും പകർച്ചവ്യാധികള്‍ക്ക് സാധ്യതയുമുണ്ട്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് വന്‍തോതില്‍ കന്നുകാലികളെ കൊണ്ടുവരുന്നു. ഇതിന് നിശ്ചയിച്ച സ്ഥലം പരിമിതമാണ്. കാലിച്ചന്ത ദിവസങ്ങളില്‍ ഇടുങ്ങിയ വഴികളില്‍ വാഹനങ്ങൾ പാര്‍ക്ക് ചെയ്യുന്നതും താമസക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. പൊതുവഴിയോടുചേര്‍ന്ന് വ്യാപാരം ചെയ്തവര്‍ ബുദ്ധിമുട്ട് കാരണം സ്ഥാപനം ഉപേക്ഷിച്ച സംഭവങ്ങളും ഏറെയുണ്ട്. വയോധികരെയും രോഗികളെയും ചന്തദിവസങ്ങളില്‍ ആശുപത്രിയിൽ എത്തിക്കുന്നത് ഏറെ ക്ലേശമാണ്. ഈ പ്രതികൂലസാഹചര്യങ്ങളില്‍ പലപ്പോഴും സ്ഥലവാസികളും കാലിക്കച്ചവടക്കാരും തമ്മില്‍ വാക്കേറ്റം പതിവാണ്. ഇതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ക്ക് നാട്ടുകാര്‍ നിരവധി തവണ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ല. പരിമിതികളില്‍ വീര്‍പ്പുമുട്ടുന്ന ഇവിടെനിന്ന് ചന്ത മാറ്റണമെന്ന ആവശ്യവും ശക്തമാണ്. ചന്തദിവസങ്ങളില്‍ ഇവിടുത്തെ മത്സ്യം^പച്ചക്കറി വ്യാപാരികള്‍ക്കും ബുദ്ധിമുട്ട് ഏറെയാണ്. ഈ ആശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി, മനുഷ്യാവകാശ കമീഷൻ, കലക്ടര്‍, ചെങ്ങന്നൂര്‍ ആർ.ഡി.ഒ എന്നിവര്‍ക്ക് സ്ഥലവാസികള്‍ നിവേദനം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story