Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകായംകുളത്തെ ശ്രീവത്സം...

കായംകുളത്തെ ശ്രീവത്സം ഗ്രൂപ്പിെൻറ കെട്ടിടം; അനധികൃത ഇടപെടലുകൾ ചർച്ചയാകുന്നു

text_fields
bookmark_border
കായംകുളം: ശ്രീവത്സം ഗ്രൂപ്പിെൻറ കായംകുളത്തെ കെട്ടിട നിർമാണത്തിന് അനുമതി നൽകിയതിലെ അനധികൃത ഇടപെടലുകൾ ചർച്ചയാകുന്നു. ദേശീയപാതയോരത്ത് കൊറ്റുകുളങ്ങര ഇടശേരി ജങ്ഷനിലെ കെട്ടിട നിർമാണമാണ് സി.പി.എമ്മിനെതിരെ ആയുധമാക്കുന്നത്. നിർമാണം തുടങ്ങി രണ്ടുമാസത്തിനു ശേഷമാണ് ജില്ല ടൗൺ പ്ലാനിങ് ഒാഫിസിൽനിന്ന് അനുമതി ലഭിക്കുന്നത്. അനുമതി ലഭിക്കുന്നതിനുമുമ്പ് നിർമാണം തുടങ്ങാൻ കാരണം സി.പി.എം ഭരണത്തിലുള്ള നഗരസഭയുടെ പിന്തുണയിലാണെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തുവന്നതോടെ സംഭവം വിവാദമാവുകയാണ്. ഡി.സി.സി പ്രസിഡൻറ് അഡ്വ. എം. ലിജുവാണ് ആരോപണം ഉന്നയിച്ചത്. സി.പി.എം നേതാക്കളുമായുള്ള അവിശുദ്ധബന്ധമാണ് ഇതിന് കാരണമെന്നും ആരോപണം ഉയരുകയാണ്. അതേസമയം, നഗരസഭ സംഘടിപ്പിച്ച കാർഷികമേളക്ക് ശ്രീവത്സം ഗ്രൂപ് ലക്ഷങ്ങളുടെ പരസ്യം നൽകിയതിനുപിന്നിലെ താൽപര്യങ്ങളും അന്വേഷിക്കണമെന്ന് ഡി.സി.സി വൈസ് പ്രസിഡൻറും നഗരസഭ യു.ഡി.എഫ് പാർലമെൻററി പാർട്ടി ലീഡറുമായി അഡ്വ. യു. മുഹമ്മദ് ആവശ്യപ്പെട്ടു. കാർഷികമേള നടക്കുന്ന സമയത്ത് കൊറ്റുകുളങ്ങരയിലെ കെട്ടിട നിർമാണത്തിന് അനുമതി ലഭിച്ചിരുന്നില്ല. ഭരണകക്ഷി നേതാക്കളുടെ സമ്മർദത്താലാണ് ജില്ല ഒാഫിസിൽനിന്ന് അനുമതി നൽകിയത്. ഇതുസംബന്ധിച്ചും അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story